രചന – ഭവ്യ ഭാസ്കരൻ
ഉണ്ണി പകപോടെ അവളെ നോക്കി.
പറയ് ഉണ്ണിയേട്ടാ.. ഞാൻ ഇനി എന്താ ചെയ്യേണ്ടത്.. ? അവൾ ഇടറിയ ശബ്ദത്തോടെ ചോദിച്ചു.
ഉണ്ണി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.
എനിക്ക് സുമിയെ ഇഷ്ടമായിരുന്നു എന്നത് സത്യമാണ്. പക്ഷേ എന്റെ മനസ്സിൽ ഇപ്പോ അവളില്ല മാളൂ. എന്റെ മനസിലും ജീവിതത്തിലും നിനക്ക് മാത്രമേ സ്ഥാനമുള്ളൂ. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടമാടി. നിറ കണ്ണുകളോടെ അവൻ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഉണ്ണിയേട്ടാ… അവൾ ഇടറിയ ശബ്ദത്താൽ അവനെ വിളിച്ചു. അവൻ അവളെ പൂണ്ടടക്കo കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവന്റെ കണ്ണുനീർ അവളുടെ കവിളിൽ വന്നു പതിച്ചു കൊണ്ടിരുന്നു.
അവൾ അവനെ ഇറുകെ പുണർന്നു.
ഉണ്ണിയേട്ടാ.. എന്നെ വിട്ട് പോവല്ലേ..? മാളുവിനെ ഉണ്ണിയേട്ടൻ ഇല്ലാതെ പറ്റില്ല. എങ്ങി കരഞ്ഞു കൊണ്ടവൾ പറഞ്ഞു.
നിന്നെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല മാളൂ. അവളെ ഇറുകെ പുണർന്നു കൊണ്ടവൻ പറഞ്ഞു.
ഏറെ നേരത്തിന് ശേഷം അവൾ അവനിൽ നിന്നും അകന്ന് മാറി.
ഞാൻ നാളെ ആശ്രമത്തിൽ പോവും. തിരികെ വന്നിട്ട് അച്ഛനോട് സംസാരിക്കാം. ധൈര്യമായിരിക്കണം. അവളുടെ കവിളിൽ കൈ വച്ചു കൊണ്ടവൻ പറഞ്ഞു.
മ്മ്. അവൾ തലയാട്ടി.
പോവാം. ഉണ്ണി പറഞ്ഞു.
മ്മ്. അവന്റെ കൈയും പിടിച്ചവൾ അടുക്കള പുറത്തേക്ക് നടന്നു.
എന്നാൽ പൊയ്ക്കോളൂ. ഉണ്ണി അവളെ നോക്കി പറഞ്ഞു.
മ്മ്. അവന്റെ കൈ വിട്ട് അവൾ വാതിലിന് അടുത്തേക്ക് നടന്നു. പിന്നെ അവിടെ നിന്ന് അവനെ തിരിഞ്ഞു നോക്കി.
തന്നെ തന്നെ നോക്കി നില്കുന്നവന്റെ അടുത്തേക്ക് അവൾ ഓടി ചെന്ന് ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ചുംബിച്ചു. പിന്നെ ഓടി വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഉണ്ണിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾക്കായ് മാത്രം.
മാളൂ.. എന്റെ പ്രണയവും ജീവിതവും നീയാണ്. നീ മാത്രമാണ്. പ്രണയത്തിന്റെ ലഹരി അറിഞ്ഞത് നിന്നെ പ്രണയിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നിന് വേണ്ടിയും നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. എന്നെ സ്നേഹിക്കാനും എനിക്ക് വേണ്ടി കാത്തിരിക്കാനും ഈ ജന്മത്തിൽ നീ മതി. നിനക്ക് മാത്രമേ അതിന് അവകാശം ഉള്ളൂ.
അവൻ തിരികെ തിരിഞ്ഞു നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നാളുകൾ മാറി മറഞ്ഞു. സുമിയുടെ ഓരോ ദിവസവും ഭയത്തോടെ കടന്ന് പോയി കൊണ്ടിരുന്നു. ജാനകിയെ വീട്ടു ജോലിയിൽ നിന്നുo പിരിച്ചു വിട്ടു.
മാസങ്ങൾക്ക് ശേഷം ആശ്രമത്തിലേ ചികിത്സ കഴിഞ്ഞ് പഴയ ഉണ്ണിയായി അവൻ തിരികെ വീട്ടിലെത്തി.
ജാനകി ഉണ്ണിയുടെ വീടിന്റെ ഉമ്മറത്ത് വന്നു നിന്നു.
അടുക്കള പുറത്ത് നിന്ന് ഭാരതി കോപത്തോടെ ഉമ്മറത്തേക്ക് വന്നു.
എന്ത് ധൈര്യത്തിലാടി.. നീ ഈ വീടിന്റെ പടി ചവിട്ടിയത്. ഭാരതി ദേഷ്യത്താൽ ഉറഞ്ഞു തുള്ളി കൊണ്ട് ചോദിച്ചു.
തമ്പ്രാട്ടി.. മാപ്പാക്കണം. ജാനകി കൈ കൂപ്പി കൊണ്ട് പറഞ്ഞു.
മാപ്പോ.. നിനക്കും നിന്റെ മകൾക്കും ഈ ഭാരതി മാപ്പ് തരില്ലടി. എന്റെ കുഞ്ഞിനെ നിയെല്ലാം കൂടി ചതിച്ചില്ലേ..? ഭാരതി വലിഞ്ഞു മുറുകിയ മുഖത്തോടെ ജാനകിയെ നോക്കി കൊണ്ട് ചോദിച്ചു.
ജാനകി കരഞ്ഞു കൊണ്ട് അവർക്ക് മുന്നിൽ തല താഴ്ത്തി നിന്നു.
അവളുടെ ഒരു പൂങ്കണ്ണീർ.. നിർത്തടി നിന്റെ കരച്ചിൽ.
ജാനകി ഞെട്ടി കൊണ്ട് അവരെ നോക്കി.
ഇവർ തന്നെയാവും മകളെ കൊണ്ട് ഉണ്ണിയെ കുടുക്കാൻ പറഞ്ഞത്. ഇവിടെ കെട്ടിലമ്മയായി വാഴാൻ. മൈഥിലി അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
ഇല്ല കുഞ്ഞേ.. ഞാൻ പറഞ്ഞിട്ടില്ല. ഉണ്ണി എനിക്ക് മകനെ പോലെയാണ്.
അത് കൊണ്ടാവും സ്വന്തമാക്കാൻ നോക്കിയത്. മൈഥിലി പറഞ്ഞു.
ഉണ്ണിയെ നീയല്ല പ്രസവിച്ചത്. ഞാനാ. ഇനി എന്റെ കുഞ്ഞ് നിന്റെ മകനാണ് എന്ന് പറഞ്ഞാൽ ചൂല് എടുത്തടിക്കും ഞാൻ. ഇറങ്ങി പോടീ.. എന്റെ എന്റെ വീട്ടിൽ നിന്നും. ഭാരതി കൈ ചൂണ്ടി കൊണ്ട് ഉറക്കെ പറഞ്ഞു.
ജാനകി കരഞ്ഞു കൊണ്ട് തിരികെ നടന്നു.
ജാനകിയേച്ചി…
ആ ശബ്ദം കേട്ട് ജാനകി തിരിഞ്ഞു നോക്കി. ഭാരതിയെയും മൈഥിലിയെയും മറി കടന്ന് ഉണ്ണി മുറ്റത്തേക്ക് ഇറങ്ങി.
ഉണ്ണി.. ഭാരതി വിളിച്ചു.
എനിക്ക് അവരോട് സംസാരിക്കണം അമ്മ. ഗൗരവത്തിലവൻ പറഞ്ഞു.
മ്മ്. ഉണ്ണി കഴിഞ്ഞതൊന്നും മറക്കരുത് നീ.
ഇല്ല അമ്മ. ഉണ്ണി ഒന്നും മറക്കില്ല.
ഉണ്ണി ജാനകിയുടെ അടുത്തേക്ക് ചെന്നു.
ഈ ഉണ്ണിക്ക് വല്ല കാര്യം ഉണ്ടോ.. അവരോടെക്കൊ സംസാരിക്കാൻ. മൈഥിലി ഉള്ളിലെ ദേഷ്യം മറച്ചു കൊണ്ട് ഭാരതിയെ നോക്കി ചോദിച്ചു.
പറഞ്ഞിട്ട് കാര്യമില്ല മൈഥിലി ഉണ്ണിയുടെ സ്വഭാവം നിനക്ക് അറിയുന്നത് അല്ലെ. ആളെ നോക്കാതെ അവൻ എല്ലാവരെ സഹായിക്കും. ഉള്ളിൽ കള്ളമില്ലാത്ത മനസാ അവന്റെ. എന്തായാലും അവൻ ഇനി അവരെ വിശ്വസിക്കില്ല.
മ്മ്.
നീ വാ.
ഭാരതി മൈഥിലി അകത്തേക്ക് നടന്നു.
നമ്മുക്ക് അങ്ങോട്ടു മാറി നിൽക്കാം.
ഉണ്ണി മുന്നോട്ടു നടന്നു. മാവിന്റെ ചോട്ടിലായി പോയി നിന്നു.
കുഞ്ഞേ.. ഭയത്തോടെ അവർ വിളിച്ചു.
ഉണ്ണി അവരെ നോക്കി.
പറയ് ജാനകിയേച്ചി. എന്തിനാണ് എന്നോട് അങ്ങനെ ഒരു ചതി ചെയ്തത്.
കുഞ്ഞേ.. മാപ്പാക്കണം. അവൾ മോനോടുള്ള ഇഷ്ടം കാരണം പലരുടെ വാക്കുകൾ കേട്ട് ചെയ്തു പോയതാ. ജാനകി കൈ കൂപ്പി കൊണ്ട് പറഞ്ഞു.
എന്നിട്ട് അവൾ എന്തെങ്കിലും നേടിയോ..? ഞങ്ങൾക്ക് ഉണ്ടായ നഷ്ടങ്ങൾ നികത്താൻ നിങ്ങൾക്ക് കഴിയോ..?വലിഞ്ഞു മുറുകിയ മുഖത്തോടെവൻ ചോദിച്ചു.
ജാനകി തല താഴ്ത്തി നിന്നു.
മോനോട് അമ്മക്ക് മാപ്പ് പറയാൻ മാത്രമേ കഴിയൂ. അവർ കരഞ്ഞു കൊണ്ട് പറഞ്ഞു.
നിങ്ങളെ ഓർത്താ.. അവളെ ഞാൻ വെറുതെ വിടുന്നെ. പക്ഷേ ഇനി ഇതുപോലെ എന്തെങ്കിലും അവൾ ആവർത്തിച്ചാൽ.. അഗ്നി ജ്വാലിക്കുന്ന കണ്ണുകളോടെ അവൻ പറഞ്ഞു.
ജാനകി ഭയത്തോടെ അവനെ നോക്കി.
എത്രെയും പെട്ടെന്ന് അവളുടെ വിവാഹം നടത്തണം. അത് നിങ്ങൾ എന്ത് ചെയ്തിട്ടായാലും. ശാസനയോടെ അവൻ പറഞ്ഞു.
ജാനകി അവനെ നോക്കി.
നല്ലൊരു കുടുംബത്തിലേക്ക് അവളെ പറഞ്ഞായ്ക്കണം. ചിലവ് എത്രയെന്ന് പറഞ്ഞാൽ മതി.പണത്തിന് ഇപ്പോ ബുദ്ധിമുട്ട് ഇല്ലന്ന് അറിയാം. എങ്കിലും പറഞ്ഞു എന്നെ ഉള്ളൂ.
മ്മ്. അവളുടെ അച്ഛന്റെ ഏട്ടൻ ആണ് ഇപ്പോ കാര്യങ്ങൾ തീരുമാനിക്കുന്നത്. എനിക്ക് ഇപ്പോ അഭിപ്രായം പറയാൻ അനുവാദം ഇല്ല. സുമിയും എന്റെ വാക്കിന് ഇപ്പോ വില നൽകുന്നില്ല. ഞാൻ അവിടെ കഴിയുന്നു എന്നെ ഉള്ളൂ. നിറ കണ്ണുകളോടെവർ പറഞ്ഞു.
അവരുടെ നിസ്സഹായാവസ്ഥാ കണ്ട് ഉണ്ണിയുടെ മനസ് അലിഞ്ഞു.
ജാനകിയേച്ചി ഞാൻ അവളുടെ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്. ഉണ്ണി ശാന്തമായി കൊണ്ട് പറഞ്ഞു.
അറിയാം കുഞ്ഞേ. ഞാൻ വേണ്ടത് ചെയ്തോളാം.
മ്മ്.
ഞാൻ പോവാ മോനെ.
മ്മ്. ജാനകിയേച്ചി വിഷമിക്കേണ്ട എല്ലാം ശെരിയാവും. പിന്നെ എന്നെങ്കിലും അവിടെ നിന്നും ഇറങ്ങേണ്ടി വന്നാൽ ഇങ്ങോട്ട് വരാം. ഞാൻ അമ്മയോട് പറഞ്ഞ് എല്ലാം ശെരിയാക്കാo.
നേർത്ത പുഞ്ചിരി നൽകി കൊണ്ട് ജാനകി പുറത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
രാമാ.. നമ്മുടെ മാളുവിനെ നല്ലൊരു ആലോചന വന്നിട്ടുണ്ട്. ചെക്കൻ നേവിയിലാ. ബാലൻ പറഞ്ഞു.
അതിന് അവൾ സമ്മതിക്കേണ്ട. ഇപ്പോഴും അവൻ മതിയെന്ന് പറഞ്ഞ് ഇരിക്കാ.
അങ്ങനെ എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കോ..? ബാലൻ ദേഷ്യത്തോടെ ചോദിച്ചു.
അവൾക്ക് ഇഷ്ടമില്ലാതെ വിവാഹം നടത്തിയാൽ വല്ല കടുംകൈ ചെയ്താൽ നഷ്ടമാവുന്നത് എനിക്കാ ബാല. രാമൻ പറഞ്ഞു.
നീ ഇതും പറഞ്ഞ് ഇരുന്നോ. മക്കളെ തന്നിഷ്ടത്തിന് വിടുന്നത് ശെരിയല്ല രാമാ. ബാലൻ പറഞ്ഞു.
മാളു പുറത്തേക്ക് ഇറങ്ങി വന്നു.
ബാലൻമാമ.. എന്റെ അച്ഛനെ കുറ്റപ്പെടുത്താൻ നിൽക്കണ്ട. എല്ലാവരുടെ സമ്മതത്തോടെയാ എന്റെയും ഉണ്ണിയേട്ടന്റെ വിവാഹം തീരുമാനിച്ചത്. ഒരു പ്രശ്നം ഉണ്ടായി എന്ന് വച്ച് ഉണ്ണിയേട്ടൻ വേണ്ട എന്ന് വക്കാൻ ഞാൻ തയ്യാർ അല്ല. ഉണ്ണിയേട്ടൻ തെറ്റു ചെയ്തിട്ടില്ല. അത് കൊണ്ടാ കോടതി വെറുതെ വിട്ടത്.
പണം ഉള്ളവർക്ക് തെളിവ് നശിപ്പിക്കാൻ ആണോ പാട്. ബാലൻ പുച്ഛത്തോടെ പറഞ്ഞു.
മാളു കത്തുന്ന മിഴികളോടെ ബാലനെ നോക്കി.
ഉണ്ണിയേട്ടൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് വേറെ ആരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. ഒരാൾ പോലീസിൽ കയറിയതു കൊണ്ടോ കോടതിയിൽ പോയതു കൊണ്ടോ അവർ കുറ്റക്കാർ ആവുന്നില്ല. മഞ്ഞപിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നൂ.
മാളൂ… കയറി പോ അകത്ത്. രാമൻ കോപത്തോടെ പറഞ്ഞു.
ഞാൻ പോവാം. പക്ഷേ എനിക്ക് വേണ്ടി വേറെ ഒരു വിവാഹം ആരും ആലോചിക്കണ്ട. ദേഷ്യത്തോടെ ബാലനെ നോക്കി മാളു അകത്തേക്ക് കയറിപ്പോയി.
രാമാ.. മക്കൾ തന്നോളം വളർന്നാൽ പിന്നെ അവർ തനിയെ തീരുമാനം എടുക്കാൻ തുടങ്ങും. സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നേ സ്വന്തം കുടുംബത്തെ കുറിച്ച് ചിന്തിക്കാൻ പറയണം. നാളെ അവർക്ക് ഒരു പ്രശ്നം ഉണ്ടാവുമ്പോൾ നമ്മളെ ഉണ്ടാവൂ. ഞാൻ ഇറങ്ങാ.
ബാലാ..
തുടരും

by