രചന – ജിഫ്ന നിസാർ
അർദ്ധരാത്രിയോടെയാണ് റിഷിനൊന്നു അൽപ്പം സമാധാനം കിട്ടിയത്.
തീ പോലെ പൊള്ളിയുന്ന അവന്റെ ദേഹത്തു വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങി.
അത് വരെയും അവനരികിലിരുന്നിട്ട് ഡെയ്സി നനഞ്ഞൊരു തുണി കൊണ്ട് തുടച്ച് കൊടുത്തു കൊണ്ടിരുന്നു.
ഒടുവിൽ പനിയൊന്നു ഒതുങ്ങിയെന്ന് കണ്ടതും അവർ തന്നെയാണ് ക്രിസ്റ്റിയോടും ഫൈസിയോടും വീട്ടിലേക്ക് പോകാൻ പറഞ്ഞത്.
വാർഡിൽ നിന്നും റിഷിനെ ഒരു റൂമിലേക്ക് മാറ്റിയിരുന്നു.ക്രിസ്റ്റി റഷീദിനെ വിളിച്ചു പ്രതേക പെർമിഷൻ വാങ്ങിയിട്ടാണ് അങ്ങനെ ചെയ്തത്.
തുടരെയുള്ള അവന്റെ ഛർദി… വാർഡിൽ കിടക്കുന്നവരുടെ ചുളിയുന്ന മുഖം. ഇതെല്ലാം കൊണ്ടായിരുന്നു അവനങ്ങനെ ഒരു തീരുമാനം എടുത്തതും.
“ഇനിയിപ്പോ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ വയ്യെന്ന് ക്രിസ്റ്റി പറഞ്ഞെങ്കിലും ഡെയ്സി അവനെ പോകാൻ നിർബന്ധിച്ചു.
എങ്കിൽ ഞാനിവിടെ നിൽക്കാമെന്ന് ഫൈസിയും പറഞ്ഞു.
കയ്യിലെ മുറിവും വെച്ചോണ്ട് ഇവിടെയിരുന്നു വെറുതെ ഉറക്കം കളയേണ്ട.. നീയും വീട്ടിൽ പോ. ഇവിടിപ്പോ ഞാൻ മാത്രം മതിയെന്നവനോടും ഡെയ്സി നിർബന്ധം പിടിച്ചു.
ഒടുവിൽ രണ്ടു പേരും കൂടി തിരിച്ചു പോകാൻ റെഡിയായി.
“എന്തുണ്ടങ്കിലും വിളിക്കണമെന്നും രാവിലെ നേരത്തേ വരാമെന്നും പറഞ്ഞു കൊണ്ടാണ് ക്രിസ്റ്റി തിരിച്ചു പോന്നത്.
വർക്കിയേ പോയെന്നു കാണാണമെന്നുണ്ടായിരുന്നു അവന് .
പക്ഷേ അന്ന് മുഴുവനും റിഷിനൊപ്പം ചുറ്റി തിരിയേണ്ടി വന്നത് കൊണ്ട് അതിനായില്ല.
ഇന്നിനി അവനെ ഇങ്ങനൊരു അവസ്ഥയിലിട്ട് കൊണ്ട് വീട്ടിൽ പോകുന്നില്ലെന്ന് കരുതിയത് കൊണ്ടാണ് പാത്തുവിനെയും മറിയാമ്മച്ചിയേയും വിളിച്ചിട്ട് വരുന്നില്ലെന്ന് പറഞ്ഞതും വീട്ടിൽ എല്ലാവരോടും കാര്യങ്ങൾ പറയാൻ പറഞ്ഞതും.
“വിശക്കുന്നുണ്ടോ ടാ.?”
ക്രിസ്റ്റി അരികിലിരിക്കുന്ന ഫൈസിയെ നോക്കി ചോദിച്ചു.
“ലേശം…”
അവൻ ക്രിസ്റ്റിയെ നോക്കി പറഞ്ഞു.
“എങ്കിൽ വല്ലതും കഴിച്ചിട്ട് പോകാം. സമയം ഒരുപാടായി. വീട്ടിൽ എന്തെങ്കിലും ബാക്കിയുണ്ടോ എന്നറിയില്ലല്ലോ ”
ഏറ്റവും ആദ്യം കണ്ടൊരു തട്ട് കടയുടെ മുന്നിൽ കാർ നിർത്തി കൊണ്ട് ക്രിസ്റ്റിയിറങ്ങി.
പരസ്പരം ഒന്നും മിണ്ടാതെ രണ്ട് പേരും ഭക്ഷണം കഴിച്ചു.
“നാളെ കൊണ്ട് കളികൾ മാറും ക്രിസ്റ്റി ”
യാത്രയുടെ ഇടയിൽ എപ്പഴോ ഫൈസി ഓർമ്മിപ്പിച്ചു.
ക്രിസ്റ്റി ഒന്നമർത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അന്ന് ഷാഹിദിനെ കോടതിയിൽ കൊണ്ട് പോവുകയാണെന്ന് റഷീദ് അവനെ വിളിച്ചറിയിച്ചിരുന്നു.
മാധ്യമങ്ങൾ കാര്യങ്ങൾ ഏറ്റു പിടിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.
അവർക്കെതിരെ കൂടുതൽ തെളിവുകളും സാക്ഷികളും കിട്ടിയേക്കും.
കൂട്ടത്തിൽ റിഷിനും വർക്കിയും കൂടി വാർത്തകളിൽ നിറഞ്ഞു നിൽക്കും..
ആ ഓർമയിൽ തന്നെ ക്രിസ്റ്റിയുടെ മുഖം വലിഞ്ഞു മുറുകി.
❣️❣️
മറിയാമ്മച്ചിയാണ് ക്രിസ്റ്റിക്ക് വാതിൽ തുറന്നു കൊടുത്തത്.
“എങ്ങനെ ഉണ്ടെടാ അവന്?”
ക്രിസ്റ്റി അകത്തേക്ക് കയറി വാതിൽ അടക്കുന്നതിനിടെ മറിയാമ്മച്ചി ചോദിച്ചു.
“ഇപ്പൊ ആശ്വാസമായി. പനിയൊക്കെ കുറഞ്ഞു ”
പാറി പറന്നു കിടക്കുന്ന മുടി ഇഴകളൊന്നു ഒതുക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
‘ഛർദിയൊക്കെ കുറഞ്ഞോ..? ”
മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“മ്മ്..”
ഒരു നെടുവീർപ്പോടെ അവനൊന്നു മൂളി.
“അപ്പനും മകനും കുറേ പേരുടെ കണ്ണീർ കുടിച്ചതല്ലേ..ദഹിക്കാതെ കിടപ്പുണ്ടാവും.കുറച്ചങ്ങോട്ട് ഛർദിച്ച് കളയട്ടെ ”
ഉള്ളിലെ തീരാത്ത വെറുപ്പോടെ മറിയാമ്മച്ചി പറഞ്ഞു.
ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.
‘നിനക്ക് കഴിക്കാൻ വല്ലതും വേണോ ടാ? ”
അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ടതും മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“വേണ്ട.. ഞാൻ കഴിച്ചു ..”
“ചായ വേണോ..?”
അവന്റെ ഉറക്കം തൂങ്ങി കലങ്ങി ചുവന്നു കിടക്കുന്ന കണ്ണിലേക്കു നോക്കി മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“ഇപ്പൊ ഒന്നും വേണ്ട മറിയ്യമ്മച്ചി. ഞാനൊന്ന് കുളിച്ചിട്ട് കിടക്കട്ടെ. നിങ്ങള് പോയി കിടന്നോ ”
അവൻ അവരുടെ തോളിൽ കയ്യിട്ട് പിടിച്ചിട്ട് ചിരിയോടെ പറഞ്ഞു.
“എന്നാ പോയി കിടന്നോ ”
അവന്റെ കവിളൊന്നു തൊട്ട് കൊണ്ട് മറിയാമ്മച്ചി പറഞ്ഞു.
ക്രിസ്റ്റി ചിരിയോടെ തലയാട്ടിയിട്ട് സ്റ്റെപ്പ് കയറി.
മുറിയിലെത്തി ലൈറ്റ് ഇട്ട് നോക്കുമ്പോൾ പാത്തു അവിടുണ്ടായിരുന്നില്ല.
അവന്റെ നെറ്റി ചുളിഞ്ഞു.
“ഇവളിത് എവിടെ പോയി?”
കയ്യിലെ ഫോണും പേഴ്‌സും മേശയിലേക്ക് വെച്ച് കൊണ്ടവൻ മുറിയുടെ പുറത്തേക്ക് നടന്നു.
മുകളിലെ ഹാളിലെ ലൈറ്റ് ഇട്ടു.
പ്രതീക്ഷച്ചത് പോലെ തന്നെ മീരയുടെ മുറിയിലുണ്ട്.
അവൾ മാത്രമല്ല. ദിലുവും.
മൂന്നും കൂടി അടുക്കി വെച്ചത് പോലെ ഒട്ടി പിടിച്ചു കിടക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു.
അതിനേക്കാൾ ആ കാഴ്ച്ച ഉള്ളിലൊരു കുളിരായിരുന്നു.
പാത്തുവിനെ വിളിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പോവണമെന്നുണ്ടായിരുന്നു.
പിന്നെ അവൾ ഉറക്കമാണ്… അത് ശല്യപെടുത്തണ്ട എന്ന് കരുതിയിട്ട് പതിയെ വാതിൽ ചാരി.
ഇച്ഛാ..
അവൻ വാതിലടക്കും മുന്നേ പാത്തു തന്റെ കെട്ടിപിടിച്ചു കിടക്കുന്ന ദിലുവിന്റെ കൈകൾ വേർപ്പെടുത്തി പുതപ്പ് മാറ്റി എഴുന്നേറ്റു താഴെ ഇറങ്ങിയിരുന്നു.
“ആഹാ.. ഉറങ്ങിയിരുന്നില്ലേ?”
ക്രിസ്റ്റി ആശ്ചര്യത്തോടെ ചോദിച്ചു.
ഇല്ലെന്നവൾ ചിരിയോടെ ചുമൽ പൊക്കി കാണിച്ചു.
“എന്നാ വാ.. അവരുറങ്ങിക്കോട്ടേ ”
ക്രിസ്റ്റി വിളിക്കാൻ കാത്തിരുന്നത് പോലെ അവളോടി പുറത്ത് ചാടി.
അവൻ വാതിൽ അടച്ചു.
“ന്തേയ് ഉറങ്ങാഞ്ഞേ..?”
പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ മുറിയുടെ നേരെ നടക്കുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.
“എനിക്കുറക്കം വരാഞ്ഞിട്ട്..”
അവൾ അവനെ ചുറ്റി പിടിച്ചു.
“അതെന്താ ഉറക്കം വരാഞ്ഞേ?”
അവന്റെ ചുണ്ടിലൊരു കള്ളചിരിയുണ്ടായിരുന്നു ആ ചോദ്യത്തോടൊപ്പം.
പാത്തു ഒന്നും പറയാതെ അവനിലേക്ക് കൂടുതൽ ചേർന്നു നിന്നു.
“ഹോസ്പിറ്റലിൽ നിന്നും വരുന്നതാ ഡീ പെണ്ണേ. കുളിക്കണം ”
അവളെ അകറ്റി മാറ്റി കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്.
പാത്തു മുഖം ചുളിച്ചു കൊണ്ടവനെ നോക്കി.
അവൾ അവനെ നോക്കി ചുണ്ട് ചുളുക്കി കൊണ്ട് കട്ടിൽ കേറി ചമ്രം പടിഞ്ഞിരുന്നു.
വാതിലടച്ചു തിരിഞ്ഞ ക്രിസ്റ്റിക്ക് അവളുടെ ഇരുപ്പ് കണ്ടതും ചിരി വന്നു.
“ഈ കുറുമ്പൊക്കെ അറക്കലിൽ ആയപ്പോൾ നീ എങ്ങനെ ഒതുക്കിപിടിച്ചെടി..?”
അവൻ ചിരിയോടെ തന്നെ ചോദിച്ചു.
“ഇച്ഛായൊന്ന് കുളിച്ചു വരുന്നുണ്ടോ.. ഇനിയും വർത്താനം പറഞ്ഞു നിക്കാതെ.എനിക്കുറക്കം വരുന്നുണ്ട് ”
അവൾ വീണ്ടും പറഞ്ഞു.
“നിനക്കുറങ്ങാൻ എന്തിനാ പാത്തോ ഞാൻ..?”
ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ പാത്തു ആ ചോദ്യം കേട്ട് മുഖം കുനിച്ചിരുന്നു ചിരിച്ചു.
തല ചെരിച്ചു നോക്കി കൊണ്ട് ക്രിസ്റ്റീയും ചിരിക്കുന്നുണ്ടായിരുന്നു.
“ഒരഞ്ചു മിനിറ്റ്.. ഇപ്പൊ വരാം ട്ടോ ”
അത് പറഞ്ഞു കൊണ്ടവൻ അവളുടെ മൂക്കിൽ തുമ്പിലൊന്നു പിടിച്ചുലച്ചു കൊണ്ട് മാറിയുടക്കാനുള്ള ഒരു ലുങ്കിയുമായി ബാത്റൂമിലേക്ക് കയറി.
പറഞ്ഞത് പോലെ തന്നെ.. അഞ്ചു മിനിറ്റ് കൊണ്ടവൻ തിരിച്ചിറങ്ങി വന്നിരുന്നു.
കയ്യിലുള്ള തോർത്ത് കൊണ്ട് മുടി ഒന്ന് കൂടി തുടച്ചിട്ട്… അത് തിരികെ വെച്ച് കൊണ്ട് അവൾക്കരികിൽ വന്നിരുന്നു.
“ഇനി പറ…”
അലങ്കോലമായി കിടക്കുന്ന മുടിയിഴകൾ കൈ കൊണ്ടൊന്നു കൊതി ഒതുക്കി കൊണ്ടവളെ നോക്കി കണ്ണടച്ച് ചിരിച്ചു.
“ഒരു.. ഒരു ഷർട്ട് ഇട്ടൂടെ ”
പാത്തു പതറി കൊണ്ടവനെ നോക്കി.
“പിന്നെ ഉറങ്ങുമ്പോ ഞാൻ കോട്ടും സൂട്ടും ധരിക്കയല്ലേ ”
ക്രിസ്റ്റി കണ്ണുരുട്ടി.
“ഇന്നലെ ഷർട്ട് ഇട്ടിരുന്നല്ലോ..”
പാത്തു വിടാനുള്ള ഭാവമില്ലായിരുന്നു.
“അത് ഇന്നലെയല്ലേ.. ഇത് ഇന്നും.”
അത് കേട്ടതും വീണ്ടും പാത്തുവിന്റെ മുഖം ചുളിഞ്ഞു.
“സത്യത്തിൽ എന്താ നിന്റെ പ്രശ്നം…?”
വീണ്ടും കള്ളചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
“ഒന്നുല്ല..”
അവനെ നോക്കാതെ പാത്തു പതിയെ പറഞ്ഞു.
“സ്കൂളിൽ പോണ പിള്ളേരെ വഴി തെറ്റിച്ചാൽ ഞാൻ എന്റെ മറിയാമ്മച്ചിയോട് പറഞ്ഞു കൊടുക്കും കേട്ടോ..”
അത് പറഞ്ഞു കൊണ്ടവൻ അവൾ മടിയിലേക്ക് കിടന്നു.
അതോട്ടും പ്രതീക്ഷിക്കാത്തിരുന്നത് കൊണ്ട് പാത്തു ഞെട്ടി പോയിരുന്നു അവന്റെയാ പ്രവർത്തിയിൽ.
“ഹോസ്പിറ്റലിൽ.. എങ്ങനുണ്ട്?”
പതിയെ അവന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ട് പാത്തു ചോദിച്ചു.
“അവനൊട്ടും വയ്യ..”
അത് പറയുമ്പോൾ അവന്റെ സ്വരം പതിഞ്ഞു പോയിരുന്നു.
കുറഞ്ഞ വാക്കുകളിൽ അവിടെയുള്ള അവസ്ഥ ക്രിസ്റ്റി പാത്തുവിനോട് പറഞ്ഞു കൊടുത്തു.
“അപ്പൊ… അപ്പൊ അവനെയിനി പോലീസ് അറസ്റ്റ് ചെയ്യുവോ?”
പാത്തു ക്രിസ്റ്റിയെ നോക്കി.
“മ്മ്… ഇപ്പോഴത്തെ ഈ അവസ്ഥയിൽ അറസ്റ്റ് ചെയ്യാൻ വയ്യാത്തത് കൊണ്ട് പോലീസ് വെയിറ്റ് ചെയ്യുന്നതാ ”
“ഇനി.. ഇനിയിപ്പോ എന്ത് ചെയ്യും..?”
പാത്തു വീണ്ടും അവനെ നോക്കി.
“തെറ്റ് ചെയ്താൽ ശിക്ഷ കിട്ടുകയെന്നത് നമ്മുടെ നാട്ടിലെ നിയമമാണ് പാത്തോ..”
അവന്റെ പതിഞ്ഞ വാക്കുകൾ..കണ്ണടച്ച് കൊണ്ടാണ് അവൻ കിടക്കുന്നത്.
പാത്തുവിന്റെ ഉള്ളിലും സങ്കടം തോന്നി.
അവൾ കുനിഞ്ഞിട്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ക്രിസ്റ്റി കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവനെ നോക്കി.
ഇപ്രാവശ്യം പാത്തുവിന്റെ ചുണ്ടിലായിരുന്നു ഒരു ചിരിയുണ്ടായിരുന്നത്.
“അത് ശരി.. എനിക്ക് ഇതൊന്നും പാടില്ല. നിനക്ക് ചെയ്യാം.. ഇതെവിടുത്തെ നിയമം ”
അവൻ ചാടി എഴുന്നേറ്റ് കൊണ്ടവളെ തുറിച്ചു നോക്കി.
“ഇച്ഛാ സ്റ്റുഡന്റ് അല്ലേ?”
അവൾ വാ പൊതിഞ് പിടിച്ചു ചിരിയോടെ പറഞ്ഞു.
“ആഹാ.. എങ്കിൽ അതൊന്ന് കാണാണമല്ലോ ”
മുണ്ട് മടക്കി കുത്തി അവൻ ചാടി പിടിക്കും മുന്നേ പാത്തു കിടക്കയിൽ നിന്നും താഴെക്കിറങ്ങി.
“പ്ലീസ്… വേണ്ട.. ഇനി ഞാൻ ചെയ്യില്ല ”
അവൾ അവനെ നോക്കി പറഞ്ഞു.
“നോ പ്ലീസ്.. എനിക്ക് കിട്ടിയൊരു സാധനം തിരിച്ചു കൊടുത്താ ശീലം ”
അതും പറഞ്ഞു കൊണ്ടവൻ മീശ പിരിച്ചു.
പാത്തു ഓടും മുന്നേ ക്രിസ്റ്റി കൈ നീട്ടി പിടിച്ചു വലിച്ചു.
ക്രിസ്റ്റിയുടെ കൈപിടിയിലൊതുങ്ങി നിൽക്കുമ്പോൾ പാത്തു വിറക്കുന്നുണ്ടായിരുന്നു.
“ഞാൻ… ഞാൻ ഇച്ചേടെ സങ്കടം കണ്ടപ്പോ ചെയ്തു പോയതാ…”
അവൾ തല ചെരിച്ചു നോക്കി കൊണ്ട് പതറി കൊണ്ട് പറയുന്നുണ്ടായിരുന്നു.
“എനിക്കറിയാം പാത്തോ..”
അവൻ ചിരിയോടെ അവളെ കൂടുതൽ ഒതുക്കി പിടിച്ചു.
“ഇങ്ങനൊന്നുമല്ല..പത്തോ.തെളിഞ്ഞ മനസ്സോടെ.. ഒട്ടും സംഘർഷമില്ലാതെ വേണം എനിക്കെന്റെ പെണ്ണിനെ മുഴുവനുമായും സ്വന്തമാക്കാൻ. അത് വരെയും… ഇതിങ്ങനെ തന്നെ പോട്ടെ.. ല്ലേ ”
അത് പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു…
❣️❣️
“ഇനി… ഇനി പോലീസ് കൊണ്ട് പോകുവോ?”
നിറഞ്ഞ കണ്ണോടെ ഗൗരി ചോദിക്കുമ്പോൾ ക്രിസ്റ്റി അവളെ അലിവോടെ നോക്കി.
“ഒരുപാട്… ഒരുപാട് ഉപദ്രവിക്കുമോ?”
വേദന തിങ്ങിയ അവളുടെ മുഖം.
റിഷിനെ കണ്ടു കിട്ടിയ കാര്യമറിഞ്ഞിട്ട് ക്രിസ്റ്റിയെ ഗൗരി വിളിച്ചിരുന്നു.
ക്രിസ്റ്റി വിചാരിച്ചത് പോലെ തന്നെ,
പിറ്റേന്ന് രാവിലെ മുതലുള്ള വാർത്തകളിൽ റിഷിനും വർക്കിയും നിറഞ്ഞു നിന്നിരുന്നു.
കൊടും ക്രിമിനലായ ഷാഹിദിന്റെ കൂട്ടാലികൾ എന്ന പേരിലാണ് മാധ്യമങ്ങൾ അവരെ ലോകത്തിനു മുന്നിൽ അവതരിക്കുന്നത്.
മിഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ.. ഉള്ളതും ഇല്ലാത്തതും പോലെയുള്ളവയായിരുന്നു.
അവർക്ക് തോന്നിയ പോലെ.. കാര്യങ്ങൾ വളച്ചൊടിച്ചു.. മാറ്റി മറിച്ചു.. വെട്ടി തിരുത്തി..
അങ്ങനെ അങ്ങനെ ചോദ്യം ചെയ്യപ്പെടാത്ത അനേകം അനീതികൾ.
സോഷ്യൽ മിഡിയ വഴി വരുന്നതെല്ലാം ലോകം ഏറ്റെടുത്തു.
ഊഹങ്ങൾ കൊണ്ട് അനേകായിരം കാര്യങ്ങളെ വീണ്ടും പടച്ചു വിട്ടു.
കാര്യങ്ങൾ അതീവ ജാഗ്രതയോടെ ചെയ്തിട്ടും അതെങ്ങനെ ഇത്രയും പെട്ടന്ന് പുറം ലോകമറിഞ്ഞു എന്നത് റഷീദിന് പോലും അറിയില്ലായിരുന്നു.
ഏതായാലും കാര്യങ്ങൾ പിന്നെയുള്ള അയാളുടെ കയ്യിൽ നിന്നും പോയിരുന്നു.
അറിയാവുന്നവരെല്ലാം സംഭവം ഉള്ളതാണോ എന്നറിയാൻ ക്രിസ്റ്റിയുടെ ഫോണിലെക്ക് തുടരെ വരുന്ന ഫോൺ കോളുകൾ.
അറക്കലിൽ നിന്നും ഹമീദിനെയും നിയാസിനെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ വിവരം ഫൈസിയാണ് ക്രിസ്റ്റിയെ വിളിച്ചറിയിച്ചത്.
അന്ന് ഹോസ്പിറ്റലിൽ പോകുന്ന വഴി ഗൗരിയെ കാണാൻ ചെന്നതാണ് ക്രിസ്റ്റി.
അവളുടെ വാടിയ മുഖം കാണുമ്പോഴൊക്കെയും അവനുള്ളിലും നോവാണ്.
ഒരുപാട് സ്നേഹിച്ചു പോയി എന്ന കാരണം കൊണ്ട് മുറിവേറ്റവളാണ്.
അവന്റെ വഴിയിലൊരു തടസ്സമാവാതിരിക്കാൻ സ്വന്തം വേദനകളെ അടക്കി പിടിച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കാൻ തുനിയുന്നവളാണ്.
“വിഷമിക്കരുത് ഗൗരി.. അവനിപ്പോൾ തിരിച്ചറിവിന്റെ പാതയിലാണ്. തീർച്ചയായും മാറ്റങ്ങളുണ്ടാവും. നമ്മുക്ക് കാത്തിരിക്കാം ”
അവളോട് വാക്ക് പറയുമ്പോൾ അതേ വിശ്വാസം അവനുള്ളിലും മുളപൊട്ടി തുടങ്ങിയിരുന്നു.
തുടരും…
ലില്ലി ചെന്നു കോളിങ് ബെൽ അടിച്ചു കാത്തു നിന്നു.
കാത്ത് നിൽക്കാൻ അവളെ പോലെ ക്ഷമയില്ലെന്ന് കലഹിച്ചു കൊണ്ട് മനസ്സിറങ്ങിയോടി അകത്ത് കയറിയിരുന്നു.
എവിടെ പോവുകയാണെന്ന് കുന്നേൽ നിന്നും ഒരുങ്ങിയിറങ്ങി വന്നതും അവിടുള്ളവരെല്ലാം ചോദിച്ചു.
അപ്പോഴാണ് ശെരിക്കും പകച്ചുപോയതും.
സൂപ്പർമാർക്കറ്റിൽ പോവുന്നത് പറയുന്ന പോലല്ല.
ഇതെന്തോ കള്ളത്തരം കാണിക്കുന്നത് പോലെ അവൾക്ക് തന്നെ തോന്നുന്നുണ്ടായിരിന്നു എന്ന് വേണം പറയാൻ.
മനസ്സിലുള്ളത് എങ്ങനെ മറ്റുള്ളവരുടെ മുന്നിൽ പറഞ്ഞു ഫലിപ്പിക്കുമെന്നറിയാതൊരു പതർച്ച.
ആ ഉമ്മയെ ഹൃദയം ഏറ്റെടുത്തത് പോലെ.
അവരെ ഉപേക്ഷിച്ചു കളയാൻ വയ്യെന്ന് മനസ്സിനൊരു വാശിയുള്ളത് പോലെ..
തനിക്കവർ പ്രിയപ്പെട്ട ആരൊക്കെയോ ആയി മാറിയത് പോലെ…
ആ ഉമ്മാന്റെ ചിരിയും തെളിഞ്ഞ മുഖവും ഓർക്കുമ്പോൾ പോരാതിരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.
‘സൂപ്പർ മാർക്കറ്റിൽ പോവാണ്. വെറുതെ ഇരിക്കണ്ടല്ലോ “യെന്ന് പറഞ് മുഖത്തു പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ട് ധൃതിയിൽ ഇറങ്ങി പോരുകയായിരുന്നു.
ഇനിയും അങ്ങോട്ട് പോകണമോ എന്നാരെങ്കിലും ചോദിക്കുമെന്നോ.. തന്നോട് ഇപ്പൊ പോവണ്ടന്ന് പറയുമോ എന്നൊക്കെയും ഭയന്നതെന്തിനാണെന്ന് അവൾക്കപ്പോഴും മനസ്സിലായില്ല.
“ആഹാ.. താനിയിരുന്നോ..”
നിറഞ്ഞ ചിരിയോടെ ഷാനവാസ് വാതിൽ തുറന്നു കൊണ്ട് ചോദിക്കുമ്പോൾ പൂർവാധികം ശക്തിയോടെ അവളുടെ ഹൃദയം വീണ്ടും കുതിച്ചു തുള്ളി കൊണ്ടിരുന്നു.
“കയറി വാ.. തന്നെ ചോദിച്ചു ഉമ്മയും മറുപടി പറഞ്ഞു ഞാനും മടുത്തു.. ആശ്വാസമായി. താൻ വന്നല്ലോ.”
വാക്കുകളിലെ അതെ ആശ്വാസം ഷാനവാസിന്റെ മുഖത്തും ലില്ലി കണ്ടു.
തന്നെ കണ്ട് തിളങ്ങുന്ന രണ്ട് നക്ഷത്രം അയാളുടെ കണ്ണിൽ മിന്നിമായുന്നതും അവൾ വളരെ വ്യക്തമായും കണ്ടിരുന്നു.
“വാ..”
അവളനങ്ങാതെ നിൽക്കുന്നത് കണ്ടിട്ടായിരുന്നു ഷാനവാസ് വീണ്ടും വിളിച്ചത്.
നേർത്തൊരു ചിരിയോടെ ലില്ലി അയാൾക്കൊപ്പം അകത്തേക്ക് കയറി.
പ്രതീക്ഷിച്ചത് പോലെ തന്നെ.. രണ്ടൂസം കാണാത്തതിന്റെ പരിഭവം ഉമ്മാക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.
അവളുടെ കൈ പിടിച്ചു അരികിൽ ഇരുത്തിയിട്ടുണ്ട്.
ലില്ലിക്കും അവരുടേയാ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്.
വാതിൽക്കൽ അവരെ തന്നെ സൂക്ഷിച്ചു നോക്കി നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ഷാനവാസിനും ഉള്ള് നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടെ തന്നെ അവളുടെ കണ്ണുകൾ പലവട്ടം അയാളെയും തഴുകി തലോടി.
തിരിച്ചും…
അവളെറിയാതെ തന്നെ ഓരോ നോട്ടങ്ങളും ഉള്ളിൽ ഉയർത്തുന്നത് പുതുവികാരങ്ങളാണ്.
അന്നോളം അറിയാത്ത.. എന്നാൽ.. എന്താണ് തനിക്കുള്ളിൽ സംഭവിക്കുന്നതെന്ന് പോലുമറിയാതൊരു അനുഭൂതി..
തീർച്ചയായും അതിനൊരു കുളിരുണ്ടായിരുന്നു.തണുപ്പുണ്ടായിരുന്നു.
അടിവയറ്റിൽ നിന്നും.. പാഞ്ഞു കയറുന്ന സുഖമുള്ളൊരു കുളിരും തണുപ്പും.
❣️❣️
ഹോസ്പിറ്റലിൽ ആളനക്കം വെച്ച് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു ക്രിസ്റ്റി ചെല്ലുമ്പോൾ.
അന്ന് കോളേജിൽ പോവേണ്ടത് അത്യാവശ്യമായിരുന്നു.
അതിനാൽ തന്നെയും വെളുപ്പിനെ ഉണർന്നിട് ഹോസ്പിറ്റലിൽ പോണമെന്നു പറഞ്ഞിരുന്നു… ഉറങ്ങും മുൻപ് തന്നെ പാത്തുവിനോട്.
വിളിച്ചുണർത്തി വിട്ടത് അവളാണ്.
പോരും നേരം ഹോസ്പിറ്റലിൽ കൊണ്ട് പോവാനുള്ള ഭക്ഷണവും എടുത്തു തന്നു.
ആളുകൾ ഉണർന്നു തുടങ്ങിയിട്ടേ ഒള്ളു.അതിനാൽ തന്നെയും വലിയ ശബ്ദകോലാഹലങ്ങളുണ്ടായിരുന്നില്ല.
ബൈക്ക് ഒതുക്കി വെച്ചിട്ട് ക്രിസ്റ്റി അതിൽ തൂക്കിയിട്ട ഭക്ഷണകിറ്റുമായി അകത്തേക്ക് നടന്നു.
ക്രിസ്റ്റി ചെല്ലുമ്പോൾ റിഷിൻ എഴുന്നേറ്റു ചുവരിൽ ചാരി ഇരിപ്പുണ്ട്.
അവനരികിൽ അപ്പോഴും വീർത്തു കെട്ടിയ മുഖത്തോടെ ഡെയ്സിയും.
“ഈ മഞ് ഇനിയും ഉരുകി തീർന്നില്ലേ ”
കുഞ്ഞൊരു ചിരിയോടെ അകത്തേക്ക് കയറി ചെല്ലുമ്പോൾ അവനതാണ് ഓർത്തതും.
ഛർദിച് അവശനായി.. പനിച്ചു വിറച്ചു കിടന്നിട്ടും ഡെയ്സി റിഷിന് നേരെ അലിവിന്റെ ഒരു നോട്ടം പോലും നീട്ടിയില്ലയെന്നത് തലേന്ന് തന്നെ ക്രിസ്റ്റി ശ്രദ്ധിച്ചിരുന്നു.
ആ മനസ്സിലെ വേദന നന്നായി അറിഞ്ഞിരുന്നത് കൊണ്ട് ക്രിസ്റ്റി അതിനെകുറിച്ചൊന്നും പറഞ്ഞതുമില്ല.
“എങ്ങനുണ്ടെടാ…?”
തികച്ചും സ്വഭാവികമായിട്ടാണ് ക്രിസ്റ്റി റിഷിനോടത് ചോദിച്ചത്.
അവൻ പക്ഷേ ക്രിസ്റ്റി കയറി വന്നത് മുതൽ ശ്വാസം പിടിച്ചിരിപ്പാണ്.
ആ മുഖം പോലും ഉയർത്തി നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കയ്യിലുള്ള കവർ മേശയിലേക്ക് വെച്ച് കൊണ്ട് ക്രിസ്റ്റി തിരിഞ്ഞു നോക്കുമ്പോഴും അവന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെയിരിക്കുന്ന റിഷിനെ അവനൊന്നു തല ചെരിച്ചു നോക്കി.
“നിന്റെ ചെവി അടിച്ചു പോയോട..?”
അത് ചോദിച്ചു കൊണ്ട് ക്രിസ്റ്റി ചെന്നു റിഷിന്റെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് നോക്കി.
പനിയെല്ലാം നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്.
റിഷിൻ പൊള്ളിയത് പോലെ ഞെട്ടി കൊണ്ടവനെ നോക്കി.
നോട്ടങ്ങളിടഞ്ഞ നേരം തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
“പോട്ടെടാ… വേണ്ടാത്തൊന്നും ഓർക്കേണ്ട നീ ഇപ്പൊ.. ഞാനുണ്ടാകും നിന്റെ കൂടെ..നമ്മുക്ക് ശെരിയാക്കാന്ന്…”
അവന്റെ മനസ്സറിഞ്ഞത് പോലെ ക്രിസ്റ്റി ആ തോളിൽ തട്ടി കൊണ്ട് പറഞ്ഞതും റിഷിൻ വിതുമ്പി കൊണ്ടവന്റെ കയ്യിൽ നെറ്റി ചേർത്ത് വെച്ച് കൊണ്ട് കരഞ്ഞു.
സോറി… സോറി… ”
അവ്യക്തമായ ശബ്ദത്തിൽ അവനപ്പോഴും പറയുന്നുണ്ടായിരുന്നു.
ക്രിസ്റ്റി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പുറത്ത് തട്ടി ആശ്വാസിപ്പിച്ചു.
മറു സൈഡിലെ കിടക്കയിൽ ഇരിക്കുന്ന ഡെയ്സിയുടെ ചുണ്ടിലൊരു പുച്ഛച്ചിരിയുണ്ടായിരുന്നു ആ കാഴ്ച്ച കണ്ടപ്പോൾ…
❣️❣️
ഉറക്കെയാരോ ഒച്ചയിടുന്നത് കേട്ട് കൊണ്ടാണ് ക്രിസ്റ്റി ആ മുറിയിലേക്ക് കയറി ചെന്നത്.
വർക്കി ചെറിയാനെ അന്വേഷിച്ചു ചെന്നപ്പോൾ അയാളെയിപ്പോൾ റൂമിലേക്ക് മാറ്റിയെന്നാണ് അവനറിയാൻ കഴിഞ്ഞത്.
സർക്കാർ ആശുപത്രിയുടെ എല്ലാ അഹന്തയും കൂടെ കൊണ്ട് നടക്കുന്നൊരു നേഴ്സിന് മുന്നിൽ ചൂളി ചുരുങ്ങിയിരിക്കുന്ന വർക്കിയുടെ ദയനീയ കാഴ്ചയാണ് അവനെ സ്വാഗതം ചെയ്തത്.
ആ കാഴ്ച നൽകിയ സംതൃപ്തി നിറഞ്ഞൊരു ചിരിയോടെയാണ് ക്രിസ്റ്റി അകത്തേക്ക് കയറിയതും.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും രണ്ടു പേരും തിരിഞ്ഞു നോക്കി.
ക്രിസ്റ്റിയെ കണ്ട നേഴ്സിന്റെ മുഖം ആരെന്നുള്ള ചോദ്യത്തോടെ കൂർത്തു.
അവിടെ നടന്നതെല്ലാം അവനറിഞ്ഞു വെന്ന ഭാവത്തിൽ… ക്രിസ്റ്റിയെ കണ്ടതും വർക്കി ഉടലോടെ ദഹിച്ചത് അവിടെയിരുന്നു ഉരുകി.
“ആരാ..?”
വീണ്ടും അങ്ങേയറ്റം അഹന്ത നിറഞ്ഞ ആ നേഴ്സിന്റ ചോദ്യം.
“ഞാൻ…”
“ഇയാളുടെ ആരെങ്കിലും ആണോ? ”
ക്രിസ്റ്റി ഉത്തരം പറയും മുന്നേ അടുത്ത ചോദ്യമെത്തിയിരുന്നു.
“ഇയാളുടെ ആരുമല്ല. പക്ഷേ ഇയാളെ എനിക്കറിയാം ”
അതേ ചിരിയോടെ തന്നെ വർക്കിയേ നോക്കി ക്രിസ്റ്റി പറഞ്ഞതും.. വർക്കിയുടെ മുഖം കുനിഞ്ഞു.
“പരിചയം പുതുക്കാൻ പറ്റിയ സ്ഥലമല്ല ഇത് ”
ക്രിസ്റ്റിയുടെ ചിരി ഒട്ടും രസിക്കാത്ത പോലെ ആ നേഴ്സ് വീണ്ടും ചുണ്ട് കോട്ടി.
ക്രിസ്റ്റി അതിനുത്തമൊന്നും പറയാതെ വർക്കിയേ തന്നെ നോക്കി.
കഴുത്തൊടിഞ്ഞത് പോലെയുള്ള ആ ഇരിപ്പ് അവനെത്ര കണ്ടിട്ടും മതിയാവുന്നില്ലായിരുന്നു.
“കഴിക്കങ്ങോട്ട്.. എനിക്ക് വേറേം ജോലി ഉള്ളതാ.. ആളും ആൾക്കാരും ഇല്ലാതെ ഇവിടെ വന്നു കിടക്കാൻ ഇത് സത്രമൊന്നുമല്ല. ഹോസ്പിറ്റൽ ആണെന്നുള്ള ഓർമ വേണം.. നിങ്ങക്ക് പറ്റിയ പോലെ കാര്യങ്ങൾ ചെയ്തു തരാൻ ഇത് ഭാര്യവീടുമല്ല. ഇവിടെ കിടന്നു ഒന്നും കഴിക്കാതെ കാഞ്ഞു പോയാ അതിനും ഞങ്ങൾ വേണം ഉത്തരം പറയാൻ.. മനുഷ്യന് പണിയുണ്ടാക്കാനായിട്ട്..”
കയ്യിലുള്ള ഭക്ഷണം വർക്കിയുടെ വായിലേക്ക് കുത്തി കയറ്റും പോലെയുള്ള അവരുടെ പ്രവർത്തിയും സംസാരവും.. എല്ലാത്തിനും പുറമെ യാതൊന്നും ചെയ്യാൻ കഴിയാത്ത വർക്കിയുടെ നിസ്സഹായവസ്ഥയും.
ക്രിസ്റ്റിയുടെ ചിരി കൂടുതൽ മനോഹരമായി.
അയാളുടെ പതനത്തിന്റെ ആദ്യ കാഴ്ച.
അവനുള്ളം വീണ്ടും ഒരു ആശ്വാസം തോന്നി.
എല്ലാവരിൽ നിന്നും ഒറ്റപെട്ടു ഒറ്റക്കായ് പോയൊരു കുഞ്ഞു ക്രിസ്റ്റി അവനുള്ളിൽ നിന്നും ഉറക്കെ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുണ്ടായിരുന്നുവപ്പോൾ.
“എനിക്കിത്തിരി കൂടി വെള്ളം…”
യാചിക്കും പോലെ വർക്കിയുടെ പതിഞ്ഞ സ്വരം.
“വെള്ളം.. വെള്ളം ന്നും പറഞ്ഞോണ്ട് അത് മുഴുവനും കുടിച്ചിച്ചാലും എനിക്കാ പണി. മിനിറ്റിന് മിനിറ്റിന് ബാത്റൂമിൽ താങ്ങി കൊണ്ട് പോവാൻ ഇയാളുടെ മറ്റവളൊന്നും ഇല്ല ഇവിടെ.തത്കാലം ഇപ്പൊ ഇത്രേം മതി..”
കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റിയെ കൂടിയൊന്ന് രൂക്ഷമായി നോക്കി അവർ കയ്യിലുള്ള പാത്രവുമായി തിരികെ നടന്നു.
“ആഹ്.. ഇയാളെ അറിയുമെന്നല്ലേ പറഞ്ഞത്…?”
വീണ്ടും പോവാതെ ക്രിസ്റ്റിയുടെ അരികിലേക്ക് ചെന്നിട്ട് ചോദിച്ചു.
“അറിയാം..”
വർക്കിയേ ഒന്നു നോക്കിയിട്ട് ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.
“ഇയാൾക്ക് വീടും കുടിയുമൊക്കെ ഉള്ളതാണേൽ അവിടൊന്നു അറിയിക്ക് ഈ സാധനം ഇവിടുള്ള കാര്യം. അല്ലാതെ എല്ലാം കൂടി നോക്കാൻ എനിക്ക് പറ്റില്ല..നാശം പിടിക്കാനായിട്ട്..”
വർക്കിയേ നോക്കി അവജ്ഞയോടെ നേഴ്സ് പറഞ്ഞതും ക്രിസ്റ്റി വീണ്ടും വർക്കിയേ നോക്കി.
“പേടിക്കേണ്ട.. ഇയാളെ കൊണ്ട് പോകാനുള്ള ആളുകൾ ഉടനെ എത്തും.”
അത് പറയുമ്പോൾ അവന്റെ കണ്ണിൽ ജ്വലിക്കുന്ന കനൽ വർക്കി വ്യക്തമായും കണ്ടിരുന്നു.
അമർത്തി മൂളി കൊണ്ട് നേഴ്സ് ഇറങ്ങി പോയതും ക്രിസ്റ്റി ചെന്നിട്ട് വാതിൽ ചേർത്തടച്ചു.
ക്രൂരത നിറഞ്ഞൊരു ചിരിയോടെ തന്റെ നേരെ നടന്നു വരുന്നവനെ നോക്കുമ്പോൾ വർക്കിയുടെ ഹൃദയം അതിദൃതം മിടിക്കുന്നുണ്ടായിരുന്നു.
“കൊള്ളാം…..”
അതേ ചിരിയോടെ തന്നെ ക്രിസ്റ്റി കസേര വലിച്ചു നീക്കി അയാൾക്ക് മുന്നിലേക്ക് ഇരുന്നു.
“രാജ്യം മോഹിച്ചു യുദ്ധത്തിനിറങ്ങിയ വിഡ്ഢിയായ തനിക്ക്.. ഇപ്പൊ കിടപ്പാടം പോലും നഷ്ടം വന്നിരിക്കുന്നു.. കൊള്ളാം ”
അവന്റെ ചുണ്ടിലെ ചിരിയിലേക്ക് വർക്കി പകച്ചു നോക്കി.
ആ ചിരിയെയായിരുന്നു അയാളേറെ ഭയന്നിരുന്നതും.
“ഒരഞ്ചു മിനിറ്റ് കൊണ്ടെനിക്ക് നിന്നെ ഇപ്പൊ തീർക്കാം..”
പതിഞ്ഞ ശബ്ദത്തിൽ അവനത് പറഞ്ഞതും.. വർക്കി ഞെട്ടി കൊണ്ടവനെ മുഖം ഉയർത്തി നോക്കി.
“എന്റപ്പനെ കൊന്ന നിന്നെ കൊല്ലാൻ ഏറ്റവും അർഹിക്കുന്ന കൈകൾ.. അതെന്റേത് തന്നെയാണ് ”
അവന്റെ ഞെരിഞ്ഞമരുന്ന പല്ലുകൾക്കിടയിൽ കൂടി വരുന്ന ആ വാക്കുകൾ.
ഭയന്നു വിളറി കൊണ്ട് വർക്കി വിറച്ചു തുടങ്ങിയിരുന്നു.
ജീവനോടുള്ള അടങ്ങാത്ത കൊതി അയാളുടെ കണ്ണിൽ ജ്വലിക്കുന്നുണ്ടായിരുന്നു.
അതേ…
അവനെല്ലാം അറിഞ്ഞിരിക്കുന്നു..
അതിനർത്ഥം?
“പക്ഷേ… പക്ഷേ നിന്റെ മരണം അത്ര സിമ്പിളാവരുത്.. ഒരായിരം പ്രാവശ്യം മരണത്തെ നീ ആഗ്രഹിക്കണം… അത്രയും.. അത്രയും നീ നരകിച്ചു തീർന്നാൽ മാത്രമേ ഒരു മകനെന്ന നിലയിൽ എനിക്ക് ആശ്വാസം കിട്ടൂ.. എന്റെ അപ്പനോട് എനിക്ക് നീതി കാണിക്കാൻ പറ്റൂ…”
ഉള്ളിലെ രോഷം കൊണ്ടവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
വർക്കിക്ക് അവന്റെ നേരെ നോക്കാൻ കൂടി ഭയമുണ്ടായിരുന്നു.
“ഇനി അങ്ങോട്ട് ഓരോ നിമിഷവും നീ നരകിച്ചു തീരും.. അപ്പൊഴോക്കെയും നീ എന്റെ അപ്പനോടും എന്നോടും ചെയ്തു കൂട്ടിയ അനീതി ഓർത്തിട്ട് നീറണം. കുറ്റബോധവും വേദനയും സഹിക്കാൻ വയ്യാതെ നീ മരണം കൊതിക്കണം. നേരും നേരിയുമില്ലാതെ സമ്പാദിച്ചു കൂട്ടിയ പണം.. നിനക്ക് മുന്നിൽ വെറും കടലാസ് കഷ്ണങ്ങളെ പോലെ വിലയില്ലാതായി പോകുന്നതും നീ അറിയണം.. അറിയിക്കും ഞാൻ ”
പല്ല് കടിച്ചു കൊണ്ടവൻ പറയുമ്പോൾ വർക്കിയുടെ ദേഹം വിറക്കുന്നുണ്ടായിരുന്നു.
“എന്നെ ഒന്നും ചെയ്യരുത്.. എന്നോട് പൊറുക്കണം “എന്നവന്റെ കാല് പിടിച്ചു കേഴണമെന്നുണ്ട്.
പക്ഷേ ആ മുഖത്തേക്ക് നോക്കി ഒരക്ഷരം പറയാൻ പോലും കഴിയുന്നില്ല.
ആ കണ്ണുകളുടെ തീക്ഷണത, അതയാളെ പൊള്ളിക്കുന്നുണ്ടായിരുന്നു.
തെറ്റുകളായിരുന്നു..
അവനോട് ചെയ്തു കൂട്ടിയതൊക്കെ തെറ്റുകളായിരുന്നു.
നിസ്സഹായതയുടെ ആദ്യപ്പടിയിൽ വെച്ച് തന്നെ അത് ബോധ്യമാവുന്നുണ്ട്.
ഇനി… ഇനിയാണ് തന്റെ ദുരിതമെന്നുള്ളത് ക്രിസ്റ്റിയുടെ മുഖത്തു നിന്നും വർക്കി കണ്ട് പിടിച്ചിരുന്നു..
തുടരും…

by