22/04/2026

ഗൗരിനന്ദ : ഭാഗം 02

രചന – ഭവ്യ ഭാസ്ക്കരൻ

റിങ് വർക്ക്‌ എല്ലാം തീർത്തു. ബാഗ് എടുത്തു ക്യാമ്പിനിൽ നിന്നും ഇറങ്ങി.

മിത്രയുടെ അടുത്തേക്ക് ചെന്നു.Shahul

ഡീ… പോവാം.. നിള മിത്രയെ വിളിച്ചു.

” ആഡീ.” മിത്ര ഫയൽ മേശയിൽ വച്ചു ലോക്ക് ചെയ്തു, എഴുന്നേറ്റു.

അവൾ മിത്രയെ വിളിച്ചു ഓഫീസിൽ നിന്നും ഇറങ്ങി.

ഡീ.. നേരെ മാളിൽ പോവാം എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. മിത്ര പറഞ്ഞു.

നിള സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു യാത്ര തുടർന്നു.

സ്കൂട്ടി പാർക്ക്‌ ചെയ്തു അവർ മാളിലേക്ക് കയറി.

ഷോപ്പിംഗ് കഴിഞ്ഞു ഇരുവരും ഇറങ്ങി നടക്കുമ്പോൾ

“നന്ദു….”
ആഹ് വിളിക്കേട്ട് ചാരുവും മിത്രയും തിരിഞ്ഞു നോക്കി. ഒരു ആൺകുട്ടിയും പെൺകുട്ടിയും അവിടെ നിന്നു ഓടി കളിക്കുന്നു.

അവരെ ഒന്നു നോക്കി ചിരിച്ചു കൊണ്ട് അവർ മുന്നോട്ടു നടന്നു.

ചാരുവിനു തല വേദനിക്കുന്ന പോലെ തോന്നി.

എന്താ ചാരു..

മിത്ര എനിക്ക് തലവേദനിക്കുന്നു.

വാ ഇവിടെ വന്നിരിക്കെ.. മിത്ര ചാരുവിനെ ചെയറിൽ ഇരുത്തി.

മിത്ര ഫോൺ എടുത്തു “അച്ചുവേട്ടൻ ” എന്ന നമ്പറിലേക്ക് കാൾ ചെയ്തു.

അവസാന റിങ്ങിൽ അച്ചു എന്ന നീരവ് IPS കാൾ അറ്റൻഡ് ചെയ്തു.

” എന്താടി.. ” ഗൗരവത്തോടെയവൻ ചോദിച്ചു.

” അച്ചുവേട്ടാ.. ചാരുവിനു…

ചാരുവിനു എന്താ.. അവൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

അതു പിന്നെ.. തലവേദനിക്കുന്നു എന്നു പറയുന്നു. ഒന്നു ഇങ്ങോട്ട് വരോ.. സിറ്റി കോംപ്ലക്സ് ൽ ഉണ്ട്.

ഇപ്പോ വരാം. അവൻ ഫോൺ കട്ട്‌ ചെയ്തു കാറിന്റെ കീ എടുത്തു സ്റ്റേഷനിൽ നിന്നും ഓടി ഇറങ്ങി.

നീരവിന്റെ കാർ സിറ്റി കോംപ്ലക്സ് ലക്ഷ്യമാക്കി പാഞ്ഞു.

നീരവ് ചെല്ലുമ്പോൾ മിത്രയുടെ തോളിൽ തല വച്ചു ഇരിക്കുന്ന നിളയെ ആണ്‌.

അവൻ അവരുടെ അടുത്തേക്ക് ചെന്നു.

ചാരു… അച്ചു അവളുടെ തോളിൽ കൈവച്ചു കൊണ്ട് വിളിച്ചു.

ഏട്ടാ… തലവേദനിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾ പറയുന്നപോലെ തല പിടിച്ചു കൊണ്ട് പറഞ്ഞു.

അവൻ അവളെ ചേർത്ത് പിടിച്ചു.

ചാരു.. വാ ഹോസ്പിറ്റലിൽ പോവാ.. അവളെ അവിടെ നിന്ന് എഴുനേൽപ്പിച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു.

മിത്ര നീ വീട്ടിൽ പോയിക്കോ.. സ്കൂട്ടി എടുത്തോ..? അച്ചു പറഞ്ഞു.

ഞാനും വരാം. മിത്ര പറഞ്ഞു.

“വേണ്ട. താൻ പൊക്കോ..”അച്ചു അവളോട്‌ പറഞ്ഞു.

അച്ചു ചാരുവിനെ കാറിൽ കയറ്റി ഇരുത്തി.

മിത്രയെ ഒന്നു നോക്കി അച്ചു കാർ സ്റ്റാർട്ട്‌ ചെയ്തു പോയി.

മിത്രയുടെ കണ്ണുകൾ നിറഞ്ഞു.

ഡോക്ടർ… ചാരുവിനു..? അച്ചു ചോദിച്ചു.

പേടിക്കാൻ ഒന്നുമില്ല. തലവേദനിക്കുമ്പോൾ ഈ മെഡിസിൻ കൊടുത്താൽ മതി. എന്തെങ്കിലും വയ്യായ്ക തോന്നുകയാണെങ്കിൽ അപ്പോ വന്നാൽ മതി.

ഓക്കേ ഡോക്ടർ.

ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ദിവസങ്ങൾ കടന്നു പോയി.

നിള വീണ്ടും ഓഫീസിൽ പോവാൻ തുടങ്ങി. എന്നും അയാൾ അവളെ നോക്കി നില്ക്കും. അയാളെ കാണുമ്പോൾ എല്ലാം അവൾ മൈന്റ് ചെയ്യാതെ പോവുo.

നിള അയാൾ നിൽക്കാറുള്ള സ്ഥലത്തേക്ക് നോക്കി. അയാളെ കാണാൻ ഇല്ല.
അവൾ ചുറ്റും നോക്കി.

” ഇല്ല ” അവൾ മനസ്സിൽ പറഞ്ഞു.

ഇന്ന് നിന്റെ ദേവനെ കാണാൻ ഇല്ലല്ലോ..? മിത്ര കളിയാക്കി കൊണ്ട് ചോദിച്ചു.

“മ്മ്. അതു ഏതായാലും നന്നായി.” നിള ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.

അതും പറഞ്ഞവൾ വണ്ടി മുന്നോട്ടു എടുത്തു.

പിന്നീട് ഉള്ള ദിവസങ്ങളിൽ അയാളെ അവൾ കണ്ടില്ല. അവളുടെ മനസ് ആസ്വസ്ഥമാവാൻ തുടങ്ങി. ഒന്നിന്നോടും ഒരു താല്പര്യം ഇല്ലാത്ത പോലെയായി. വാശിയും ദേഷ്യവും കൂടി വന്നു.

അയാളെ കുറച്ചു ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവപ്പെട്ടു. മിഴികൾ നിറഞ്ഞു ഒഴുകി.

ചാരു… എന്താ നിനക്ക് പറ്റിയത്.. കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു.

ഒന്നുമില്ല മിത്ര.. നിനക്ക് തോന്നുന്നതാ..

എനിക്ക് തോന്നിയത് കൊണ്ടാ ചോദിച്ചത്. കുറച്ചു ദേഷ്യത്തോടെയവൾ ചോദിച്ചു.

നിള അവളെ ഒന്നു നോക്കി. എന്നിട്ട് ലാപ്ടോപിലേക്കു മിഴികൾ നട്ടിരുന്നു.

ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..

നീ കാര്യം പറ മിത്ര. അവൾ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കതെ പറഞ്ഞു.

നിനക്ക് അയാളോട് പ്രണയം ആണോ..?

നിള ഒന്നു ഞെട്ടി. അതു കാണിക്കാതെ അവളെ നോക്കി.

ആരോട്.. നിള ചോദിച്ചു.

നമ്മൾ പോവുമ്പോൾ ബുള്ളറ്റ് ചാരി ഒരാൾ നിൽക്കാറുണ്ടല്ലോ..? അയാൾ വരാത്തത് മുതലാണ് ഈ മാറ്റം. നിന്നെ എനിക്ക് അറിയുന്നതല്ലേ..?

“അത്.. എനിക്ക് അറിയില്ല മിത്ര.. പക്ഷേ അയാളെ കാണാതിരിക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ. “അവളോട്‌ ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല എന്ന് തോന്നി നിളക്കു.

മ്മ്. എന്നാലും ആരാ അയാൾ. കണ്ടുപിടിക്കണം. മിത്ര പറഞ്ഞു.

മ്മ്. എനിക്ക് ഒന്നും അറിയില്ലെടി.. പക്ഷേ അയാളെ ഒന്നു കാണാൻ തോന്നുന്നു.

നമുക്ക് കണ്ടു പിടിക്കാഡീ..

ആഹ്.

മിത്രയുടെ നിർബന്ധം കാരണം അവൾ മിത്രയുടെ കൂടെ അമ്പലത്തിൽ പോയി. അവിടെ പോയി വന്നപ്പോൾ മനസിന്‌ ശാന്തതാ തോന്നിയവൾക്ക്.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പിറ്റേന്ന്

“May I come in..”

“Yes ”

സ്മിത ന്യൂ പ്രൊജക്റ്റ്‌സ് ന്റെ ലിസ്റ്റ് എവിടെ..?

“ഇതാ മാഡം..”

നിള ഫയൽ വാങ്ങി.

സ്മിത.. മിത്രയോടും രഞ്ജിത്തിനോടും ഇങ്ങോട്ട് വരാൻ പറയൂ.

ഓക്കേ മാഡം.

സ്മിത ക്യാമ്പിനിൽ നിന്നും പുറത്തേക്കു പോയി.

നിള ഫയൽ നോക്കുമ്പോൾ ആണ് മിത്രയും രഞ്ജിത്തും അങ്ങോട്ടു വന്നത്.

ചാരു.. എന്തിനാ വിളിച്ചേ..? മിത്ര ചോദിച്ചു.

ഇരിക്കടി.
Mithra ഇരുന്നു.

അപ്പോഴും രഞ്ജിത്ത് അവിടെ നിന്നു.

ഇനി നിന്നോടും ഇരിക്കാൻ പറയണോ രഞ്ജു.. ഇരിക്കെ.

( രഞ്ജു മിത്രയും നിളയും ഒരുമിച്ചു പഠിച്ചവർ ആണ്.)

രഞ്ജു ചിരിച്ചു കൊണ്ട് ചെയറിൽ ഇരുന്നു.

നിങ്ങൾ കോവിലകം ഗ്രൂപ്പ്‌ എന്നു കേട്ടിട്ടുണ്ടോ..?

ബിസിനസ്‌ ൽ ടോപ്പിൽ നിൽക്കുന്നവർ അല്ലെ കോവിലകം ഗ്രൂപ്പ്‌. മിത്ര പെട്ടന്ന് പറഞ്ഞു.

മ്മ്. നിള രഞ്ജുവിനെ നോക്കി.

” എന്താ ചാരു.. വല്ല പ്രശ്നവും ഉണ്ടോ . കോവിലകം ഗ്രൂപ്പിനെ പറ്റി ചോദിക്കാൻ.? രഞ്ജിത്ത് ചോദിച്ചു.

“മ്മ്. പ്രശ്നം ആണെന്ന് പറയാൻ പറ്റില്ല. എന്തോ ഒന്നു ”

” എന്താടി.. ” മിത്ര ടെൻഷൻ ആയി കൊണ്ട് ചോദിച്ചു.

ടെൻഷൻ ആവാൻ ഒന്നുമില്ലടി.

നിള തുടർന്നു.

“ഇന്നലെ കോവിലകത്തെ ഓഫീസിൽ നിന്നും സ്റ്റാഫ്‌ വന്നിരുന്നു.നെക്സ്റ്റ് മന്ത് 26th നു നന്ദഗോപാൽ വർമ്മയുടെ സപ്തതി ആണ്‌. ആ ഇവന്റ് നമ്മുടെ കമ്പനി നടത്തി കൊടുക്കണം.

ഒരു കണക്കിന് ഇതു നമ്മുക്ക് നല്ലൊരു ഓഫർ ആണ്. പക്ഷേ..?”

എന്താടി.. മിത്ര ചോദിച്ചു.

കോവിലകം ഇവന്റ് മാനേജ്മെന്റിനെ ഏല്പിക്കാതെ. നമ്മളെ എന്തിനാ ഏല്പിക്കുന്നെ..? നിള ചോദിച്ചു. അവരെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ കൂടുതൽ ഒന്നും അറിയില്ല എനിക്ക്. ഞാൻ ഇവിടെ വന്നിട്ട് കുറച്ചല്ലേ.. ആയ ഉള്ളൂ.

ചാരു.. ഈ ഓഫർ നമ്മുക്ക് വേണ്ട. ആദിത്യവർമ്മ ബിസിനസ് ൽ നമ്പർ 1 ആണ്. അയാൾക്ക്‌ കുറുകെ വരുന്നവരെ നീക്കം ചെയ്തിരിക്കും അയാൾ. നമ്മുടെ ഈ ഇവന്റ് മാനേജ്മെന്റ് വളർന്നു കൊണ്ടിരിക്കാ. അതു അവർക്കു ഒരു ഷീണം ആവും. എന്തോ ചതി ഉണ്ട് ഇതിനു പിന്നിൽ. രഞ്ജു പറഞ്ഞു.

“അതെ ചാരു… എന്തോ ചതി ഉണ്ട്.”

നീ ഈ ഓഫർ ക്യാൻസൽ ചെയ്തേക്കു. മിത്ര പറഞ്ഞു.

എന്റെയും അഭിപ്രായം അതാണ്. അവരോടു ഏറ്റുമുട്ടാൻ നമ്മളെ കൊണ്ട് കഴിയില്ല. രഞ്ജു പറഞ്ഞു.

മ്മ്. നമ്മുക്കിതു വേണ്ട എന്നു വക്കാം. . നെക്സ്റ്റ് മന്ത് ഞാൻ ഡൽഹി പോവാ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എനിക്ക് പെട്ടന്ന് വരാൻ കഴിയില്ല. നമ്മുക്ക് ഇതു ക്യാൻസൽ ചെയ്യാം.”

ആഹ് ഡീ.

വാ കാന്റീൻ പോവാ.. അതും പറഞ്ഞു അവർ അവിടെ നിന്നും എഴുന്നേറ്റു.

നിള ഫോൺ എടുത്തു അവരെ വിളിച്ചു അതു ക്യാൻസൽ ചെയ്തു.

അവർക്കൊപ്പം ക്യാന്റീനിലേക്ക് നടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“What…?
നിങ്ങളെ ഒരു കാര്യം ഏൽപ്പിച്ചാൽ അതു ചെയ്യാൻ കഴിയില്ലേ.. ആദിത്യൻ പൊട്ടി തെറിച്ചു.

അവൻ ദേഷ്യം കൊണ്ട് നിന്നു വിറച്ചു.

മഹേഷും കിരണും ദേഷ്യം കണ്ടു ഭയന്നു.

സർ.. ഞങ്ങൾ പരമാവധി ശ്രെമിച്ചതാണു. പക്ഷേ, നിള മാഡം വിളിച്ചു 20th മുതൽ 27th അവർക്കു ഫങ്ക്ഷൻ പ്രോഗ്രാംസ് ഉണ്ട്. അതിനിടയിൽ ഇതു ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു. മഹേഷ്‌ ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു.

“No more explanations..” നിള ഈ ഫങ്ക്ഷൻ നടത്തിയിരിക്കണം… അവന്റെ സ്വരം അവിടെമാകെ മുഴങ്ങി.

ഓക്കേ സർ

ഇരുവരും റൂമിൽ നിന്നു ഇറങ്ങി പോയി.

” നിള… ഈ ഫങ്ക്ഷൻ നീ തന്നെ നടത്തും. ഞാൻ നടത്തിക്കും. ആദിത്യൻ തീരുമാനിക്കുന്നതെ നടക്കൂ..”

തുടരും.