രചന – സരിത മനു
നന്ദനയുടെ വിളി കേട്ട് സീതമ്മ ഓടി അവളുടെ റൂമിൽ ചെല്ലുമ്പോൾ കണ്ടൂ തന്റെ മേശയും തുറന്നു കണ്ണുരുട്ടി കൊണ്ട് നിക്കുന്ന നന്ദനയെ. “ഹോ…. പേടിപ്പിച്ചു കളഞ്ഞല്ലോ നീ….? എന്തിനാ നീ ഇമ്മാതിരി കിടന്നു വിളിച്ചു കൂവിയത്…”? “അമ്മാ…. എവിടെ….”? അതെവിടെ…..?” “എന്നതാടീ പെണ്ണെ കിടന്നു തുള്ളുന്നത്..”? “അതേയ്…. സീതമ്മാ…. എന്റെട്ടൻ…..അമ്മേടെ മോൻ…. ദ ഗ്രെയ്റ്റ് സി .ഐ ദേവാനന്ദ് വേണുഗോപാൽ ഇൗ നന്ദൂട്ടിക്ക് തന്ന പോക്കറ്റ് മണി എവിടെന്ന്….”? “അതിനാ പെണ്ണേ നീ ഇവിടെ കിടന്നു ചാടീത്…. ദേ….ഒരു കിഴുക്കു വെച്ചു തന്നാലുണ്ടല്ലോ…?” “അതെങ്ങനെ കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കുവല്ലെ….
” “എന്തിനാ ഇപ്പൊ അത്…? അതുകൊണ്ടാണോ നീ മേല് കഴുകാൻ കേറണത്….?” “അമ്മാ…ഇൗ മാസത്തേക്ക് ഏട്ടൻ വെച്ചതല്ലേ…എൻറെട്ടൻ പതിവ് തെറ്റിക്കാൻ നിക്കില്യാലോ…അത് അമ്മ എടുത്തു മാറ്റീതല്ലെ…” “ഇൗ പെണ്ണിന്റെ ഒരു കാര്യം….ഇനി ന്റെ മോള് പൈസ ഒക്കെ സൂക്ഷിച്ചു ചിലവാക്കാൻ പഠിക്ക്…” “നിന്റെട്ടന്റെ അധ്വാനം ആണ് അത്…നീയും സ്വന്തമായി അധ്വാനിക്കുംബോഴെ നിനക്കും പൈസയുടെ വില അറിയൂ….” “എന്റമ്മോ….മതി….മതി….ഇനി അതും പറഞ്ഞു എൻറമ്മ ….പഴം പുരാണം പറഞ്ഞു വീണ്ടും കണ്ണ് നിറയ്ക്കാൻ നിക്കണ്ടാ..സീതമ്മ വെച്ചോ അത്…” “പിന്നെ ….തീരുമ്പോ…ഞാൻ ചോദിച്ചോലാം…” അവള് അതും പറഞ്ഞു ഓടി… കഴിക്കാൻ ഇരിക്കുമ്പോൾ അവള് ചോദിച്ചു. “അമ്മാ….ഇന്ന് ഏട്ടൻ വിളിച്ചോ…?” “ഇല്യ….എന്തെ…?” “അല്ലമ്മാ….ഇന്ന്….ഏട്ടൻ പതിവില്യാണ്ട് ന്നേ വിളിച്ചിരുന്നു..
വെറുതെയാണ് പറഞ്ഞു…പക്ഷേ….ഏട്ടന്റെ സംസാരം കേട്ടിട്ട് എന്തോ വല്ലാത്ത പോലെ….” “അതവന്റെ ജോലിത്തിരക്ക് കൊണ്ടാവും .ലീവ് കഴിഞ്ഞു ചെന്നാ അവനെന്നും അങ്ങനല്ലെ… ഇങ്ങടെക്ക് വരാൻ പറഞ്ഞിട്ട്….അതും നടക്കണില്യാലോ…” ” അവനിങ്ങോട്ട് വരട്ടെ…എന്നിട്ട് വേണം നിനക്കൊരു എട്ടത്തിയമ്മേ നെ കൊണ്ട് വരാൻ….” “വേഗാവട്ടെ അമ്മേ….എനിക്കാണേൽ അമ്മയോട് തല്ല് പിടിച്ച് മടുത്തു….” “അയ്യടാ… ആ വെള്ളം അങ്ങട് വാങ്ങി വെച്ചേക്ക് ട്ടോ നന്ദു മോളെ….” “ഉവ്വ….മരുമോൾ വരുമ്പോളും ഇൗ സ്നേഹം ഒക്കെ കാണണം ട്ടോ….” “കഴിച്ചിട്ട് എണീറ്റു പോ പെണ്ണെ….” അമ്മ അടുക്കളയിലേക്ക് പോകുന്നത് നോക്കി ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ ഏട്ടന്റെ മുഖമായിരുന്നു… എന്നാലും എന്തോ ഉണ്ട്…..അവള് മനസ്സിൽ പറഞ്ഞു.
അന്ന് നേരത്തെ നന്ദൻ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ രാമേട്ടൻ അത്ഭുതപ്പെട്ടു. “എന്ത് പറ്റി കുഞ്ഞേ….? ആദ്യായിട്ട് ആണല്ലോ നേരത്തെ വരണത്…”? “ഒന്നുല്യ ….രാമെട്ടാ….ഒരു ചെറിയ തല വേദന…കടുപ്പത്തിൽ ഒരു ചായ എടുകൂ” അവൻ റൂമിൽ ചെന്ന് യൂണിഫോം പോലും മാറാതെ ബെഡിലേക്ക് ചാഞ്ഞു . രാമേട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് അവൻ എണീറ്റത്. “എത്ര നേരമായി കുഞ്ഞേ…കിടക്കുന്നു.ചായ തണുക്കുന്നു…” അവൻ എണീറ്റു ചായ കുടിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് വീണ്ടും ആ മുഖങ്ങൾ ഓടിയെത്തി.. ആശ്രയമറ്റ ,മകൾ നഷ്ടപെട്ട ഒരമ്മയുടെ, ജീവച്ഛവമായി കിടക്കുന്ന അച്ഛന്റെ,വിടരും മുൻപേ കൊഴിഞ്ഞു പോയ….ഒരിക്കലും കാണാത്ത ആ കുഞ്ഞു പെങ്ങളുടെ….,അനിയന്റെ…. അമ്മയും, നന്ദു മോളും ഒന്നും അറിയണ്ട…ഒന്നും…. ഇതറിഞ്ഞാൽ ഒരുപക്ഷേ…സഹിക്കാൻ കഴിഞ്ഞെന്നു വരില്യ… നാളെ പോകണം ഒന്ന് കൂടി അവിടേക്ക്..അച്ഛനെ….ഒന്ന് കൂടി കാണണം….അച്ഛനോട് പറയണം….താൻ …..താനാണ് അച്ഛന്റെ ദേവനെന്ന്…
അച്ഛനോട് ഇത്രയും നാൾ മനസ്സിൽ തോന്നിയ ദേഷ്യവും, പകയുമെല്ലാം അപ്പൊൾ അവനിൽ നിന്ന് എങ്ങോ മാഞ്ഞു പോയിരുന്നു . അന്ന് ലീവ് എടുത്തു ദേവാനന്ദ് പോയതും അച്ഛന്റെ അടുത്തേക്കാണ്.. അപ്രതീക്ഷിതമായി വീണ്ടും അവനെ കണ്ടപ്പോൾ അവർ പരിഭ്രമിച്ചു. “സർ….സർ ഇവിടെ….? കയറി ഇരിക്ക്…മോനെ കൊണ്ട് ഞാൻ സ്റ്റേഷനിലേക്ക് വരുമായിരുന്നു….” “ആ അമ്മയുടെ പരിഭ്രാന്തി കണ്ടപ്പോൾ അവന് സീതമ്മയെ ഓർമ്മ വന്നു..” “അച്ഛനെ തെറ്റ് പറയാൻ പറ്റില്ല.ഇൗ പ്രായത്തിലും എന്തൊരു ഐശ്വര്യം ആണിവർക്ക്.” “സർ…എന്താണ് …ആലോചിക്കുന്നത്….ന്റെ മോളുടെ…..”അവർ ഒന്നു നിറുത്തി. ആ മിഴികൾ നിറഞ്ഞു. “ഞാൻ…ഞാനിപ്പോ വന്നത്…..ഒഫീഷ്യൽ കാര്യത്തിനായി അല്ല..എനിക്ക് എനിക്ക് ഒന്ന് കൂടി അദ്ദേഹത്തെ കാണണം…”
അവർ അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ കണ്ടൂ പേടിച്ചരണ്ട കണ്ണുകളുമായി നിൽക്കുന്ന പ്രേമിനെ.ദേവൻ പ്രമിനെ നോക്കി പുഞ്ചിരിച്ചു. പക്ഷേ …ദേവനെ കണ്ടപ്പോൾ പ്രേം ഭയന്ന് വിറച്ചു.അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി നിന്നു.ദേവൻ ഇന്നും ശ്രദ്ധിച്ചു അത്. അന്ന് വന്നപ്പോൾ പ്രമിന്റെ കണ്ണുകളിൽ കണ്ടിരുന്നു ഇൗ ഭയം. ഇന്നുമതെ …അവൻ ആരെയോ ഭയപ്പെടുന്നത് പോലെ..തന്നെ കാണുമ്പോൾ മാത്രമാണോ ഇത്…ദേവൻ അവനെ ശ്രദ്ധിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു. ദൈന്യത നിറഞ്ഞ അച്ഛന്റെ നോട്ടം ദേവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. അവൻ അയാളുടെ അടുത്തു ഇരുന്നു. “എന്നെ …എന്നെ അറിയുവോ….”? അറിയാമെന്ന് അയാൽ കണ്ണുകൾ അനക്കി.. “ജാനകി …..അവള് ….പറഞ്ഞിരുന്നു…എന്റെ….മോളുടെ….മരണം….അന്വേഷിക്കാൻ വന്ന …..” അത് പറയുമ്പോൾ അയാളുടെ തൊണ്ടയിടറി. “ഇന്ന്….ഞാൻ വന്നത് അതിനല്ല..
ഒന്ന് കൂടി ഓർത്തു നോക്ക് …ചിലപ്പോൾ ഇൗ മുഖം ഓർമ്മയിൽ വന്നേക്കാം…വർഷങ്ങൾ പുറകോട്ട് പോയാൽ…” അവൻ ഒന്ന് നിറുത്തി. അത് പറഞ്ഞപ്പോൾ ജാനകി അവനെ സൂക്ഷിച്ചു നോക്കുകയായിരുന്നു. “ഓർമ്മ വരുന്നില്ല അല്ലേ…?” അയാൽ ഇല്ലെന്ന് തലയാട്ടി.. “ഞാൻ….ഞാൻ ദേവാനന്ദ് വേണുഗോപാൽ…അച്ഛന്റെ ദേവൻ…” ആ പേര് കേട്ടതും അയാൽ ഒന്ന് ഞെട്ടി വിറച്ചു.. “സീത …..” “അപ്പൊൾ അമ്മയെ ഓർമ്മയുണ്ട്..”അവനൊന്നു ചിരിച്ചു. സീത എന്ന പേര് കേട്ടതും ജാനകിയിൽ ഒരു ഞെട്ടലുണ്ടായി. ഇത്…..ഈശ്വരാ…ദേവൻ മോൻ….. “നന്ദു മോൾ….” അയാൽ വീണ്ടും തന്റെ ചുണ്ടുകളനക്കി. സുഖമായിരിക്കുന്നു.കോളജിൽ പഠിക്കുന്നു. അയാൽ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുൻപിൽ ആ കൈകൾ കൂപ്പി. ദേവൻ ആ കൈകൾ ചേർത്ത് പിടിച്ചു.നിറഞ്ഞൊഴുകിയ ആ കണ്ണുകൾ തുടച്ചു. “അച്ഛാ…..” ആ ഒരു വിളി മതിയായിരുന്നു അയാൾക്ക്..
അയാൽ നെഞ്ച് തകർന്നു കരയുന്നത് കണ്ടൂ ജാനകിയുടെ മിഴികളും നിറഞ്ഞൊഴുകി… പ്രേമിന് കണ്ണുകളിൽ നിറഞ്ഞിരുന്ന ഭയം ഒരു നിമിഷം ഇല്ലാതായി.. അവൻ പ്രേമിന് നോക്കി. “ഇവനെന്ത് പറ്റി….?ഇങ്ങനെയാണോ ഇവൻ …അതോ…”? അതിനു മറുപടി പറഞ്ഞത് ജനകിയാണ് “അത് …മോളുടെ മരണം മോന് വലിയ ഷോക് ആയിരുന്നു..ഇവർ എല്ലാത്തിനും ഒരുമിച്ചായിരുന്നു..ഇന്നെ വരെ പിരിഞ്ഞിട്ടില്ല രണ്ടാളും…” “മോളുടെ മരണ ശേഷം ….എല്ലാത്തിനോടും ഭയമാണ് അവന്…..ഞങ്ങളോട് പോലും മിണ്ടാൻ പോലും ചിലപ്പോൾ കൂട്ടാക്കില്ല..” “ഞാൻ ….ഞാനിവനെ കൊണ്ട് പോവട്ടെ…രണ്ടു ദിവസം കഴിയുമ്പോ കൊണ്ട് വന്നാക്കാം.ഒരു ചെയിഞ്ച് ഇപ്പൊ ഇവന് ആവശ്യമാണ്” അത് കേട്ടതും നിശേധാർത്തത്തിൽ തലയാട്ടി കൊണ്ട് അവൻ ഓടി മറഞ്ഞു. ഏറെ നേരം അവിടെ ഇരുന്നിട്ടാണ് അവൻ അവിടെ നിന്നും മടങ്ങിയത്. അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ കുറിച്ചിരുന്നു. വന്ദനയുടെ മരണത്തെക്കുറിച്ച് പ്രേമിന് അറിവുണ്ട്…
അന്നും പതിവ് പോലെ നന്ദന കോളേജിൽ എത്തിയപ്പോൾ നേരെ പോയത് കാന്റീനിലെ ക്ക് ആണ്.അവിടെ നീന കാത്തു നിന്നിരുന്നു. അവർ ചെന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് നീന അത് കണ്ടത്. “ഡാ….നന്ദു….നീ അത് കണ്ടോ….”? “എന്ത്…?” “ദാ…അവിടെ ഇരിക്കുന്നത് ആരെന്ന്….?നിന്റെ സ്വീറ്റ് ഹേർട്..”. “ആര്…..ജിതെട്ടനോ…?” “അവള് നോക്കിയപ്പോൾ കണ്ടു.ക്യാന്റീനിൽ ആളൊഴിഞ്ഞ അ ടേബിളിൽ ഇരിക്കുന്ന വിശ്വ ജിതിനെ.. “ഞാൻ….ഞാനിപ്പോ വരാം നീന…” “വേണ്ട നന്ദു….നീ വെറുതെ പോവണ്ട… ജിത്തേട്ടൻ നിന്നെ മൈൻഡ് പോലും ചെയ്യില്ല.” പക്ഷേ….അവള് അത് കേൾക്കാതെ ജിത്തിന്റെ അടുത്തേക്ക് ചെന്നു അവനഭിമുഖമായി ഇരുന്നു. “ജിത്തേട്ടാ…..” വിശ്വ ജിത്ത് മുഖമുയർത്തി നോക്കിയപ്പോൾ കണ്ടൂ നന്ദനയെ. “എന്താ നന്ദന….”? അവന്റെ ഗൗരവം നിറഞ്ഞ സ്വരം അവളിൽ നേരിയ നെഞ്ചിടിപ്പ് കൂട്ടി. “അത്….എനിക്ക് ….” “നന്ദന…നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം.
.”പ്ളീസ് സ്റ്റോപ്പ് ഇറ്റ്.”.. “നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്…നീ കാണുന്ന പോലെ നിന്നെ കാണാൻ എനിക്ക് കഴിയില്ല…” “എന്താ ….എന്താ കാരണം എന്ന് പറയൂ ജിതെട്ടാ…ഇൗ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ….എന്തായാലും എനിക്ക് അറിഞ്ഞേ പറ്റൂ” “നന്ദന … ഇൗ ടോപിക് ഇവിടെ വെച്ച് സ്റ്റോപ് ചെയ്യണം കേട്ടല്ലോ.ഇനി…ഇനി ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടാവരുത്.” അവൻ അവിടെ നിന്നും എഴുന്നേറ്റു. നന്ദനയും അവനൊപ്പം ചാടി എഴുന്നേറ്റു.എന്നിട്ട് അവന്റെ കൈകളിൽ പിടിച്ചു. “എനിക്ക് അറിയണം….എന്തിനാണ്…എന്നെ അവോയിഡ് ചെയ്യുന്നത് എന്ന് എനിക്ക് അറിയണം.” ആ നിമിഷം ആരും പ്രതീക്ഷിക്കാത്ത ഒന്നാണ് അവിടെ നടന്നത്. നന്ദനയുടെ കൈ വിടുവിച്ചു അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു..എന്നിട്ട് അവിടെ നിന്നും ഇറങ്ങി നടന്നു.. “ജിതേട്ടാ” എന്നുള്ള നീനയുടെ വിളിയിൽ അവൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടൂ താഴേയ്ക്ക് വീഴുന്ന നന്ദനയെ..അവൻ ഓടിയെത്തിയപ്പോഴേക്കും അവളുടെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു. (തുടരും)
പ്പിച്ചു കളഞ്ഞല്ലോ നീ….? എന്തിനാ നീ ഇമ്മാതിരി കിടന്നു വിളിച്ചു കൂവിയത്…”?
“അമ്മാ…. എവിടെ….”? അതെവിടെ…..?”
“എന്നതാടീ പെണ്ണെ കിടന്നു തുള്ളുന്നത്..”?
“അതേയ്…. സീതമ്മാ…. എന്റെട്ടൻ…..അമ്മേടെ മോൻ…. ദ ഗ്രെയ്റ്റ് സി .ഐ ദേവാനന്ദ് വേണുഗോപാൽ ഇൗ നന്ദൂട്ടിക്ക് തന്ന പോക്കറ്റ് മണി എവിടെന്ന്….”?
“അതിനാ പെണ്ണേ നീ ഇവിടെ കിടന്നു ചാടീത്…. ദേ….ഒരു കിഴുക്കു വെച്ചു തന്നാലുണ്ടല്ലോ…?”
“അതെങ്ങനെ കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കുവല്ലെ….”
“എന്തിനാ ഇപ്പൊ അത്…? അതുകൊണ്ടാണോ നീ മേല് കഴുകാൻ കേറണത്….?”
“അമ്മാ…ഇൗ മാസത്തേക്ക് ഏട്ടൻ വെച്ചതല്ലേ…എന്‍റെട്ടൻ പതിവ് തെറ്റിക്കാൻ നിക്കില്യാലോ…അത് അമ്മ എടുത്തു മാറ്റീതല്ലെ…”
“ഇൗ പെണ്ണിന്റെ ഒരു കാര്യം….ഇനി ന്റെ മോള് പൈസ ഒക്കെ സൂക്ഷിച്ചു ചിലവാക്കാൻ പഠിക്ക്…”
“നിന്റെട്ടന്റെ അധ്വാനം ആണ് അത്…നീയും സ്വന്തമായി അധ്വാനിക്കുംബോഴെ നിനക്കും പൈസയുടെ വില അറിയൂ….”
“എന്റമ്മോ….മതി….മതി….ഇനി അതും പറഞ്ഞു എൻറമ്മ ….പഴം പുരാണം പറഞ്ഞു വീണ്ടും കണ്ണ് നിറയ്ക്കാൻ നിക്കണ്ടാ..സീതമ്മ വെച്ചോ അത്…”
“പിന്നെ ….തീരുമ്പോ…ഞാൻ ചോദിച്ചോലാം…”
അവള് അതും പറഞ്ഞു ഓടി…
കഴിക്കാൻ ഇരിക്കുമ്പോൾ അവള് ചോദിച്ചു.
“അമ്മാ….ഇന്ന് ഏട്ടൻ വിളിച്ചോ…?”
“ഇല്യ….എന്തെ…?”
“അല്ലമ്മാ….ഇന്ന്….ഏട്ടൻ പതിവില്യാണ്ട് ന്നേ വിളിച്ചിരുന്നു…വെറുതെയാണ് പറഞ്ഞു…പക്ഷേ….ഏട്ടന്റെ സംസാരം കേട്ടിട്ട് എന്തോ വല്ലാത്ത പോലെ….”
“അതവന്റെ ജോലിത്തിരക്ക് കൊണ്ടാവും .ലീവ് കഴിഞ്ഞു ചെന്നാ അവനെന്നും അങ്ങനല്ലെ… ഇങ്ങടെക്ക് വരാൻ പറഞ്ഞിട്ട്….അതും നടക്കണില്യാലോ…”
” അവനിങ്ങോട്ട് വരട്ടെ…എന്നിട്ട് വേണം നിനക്കൊരു എട്ടത്തിയമ്മേ നെ കൊണ്ട് വരാൻ….”
“വേഗാവട്ടെ അമ്മേ….എനിക്കാണേൽ അമ്മയോട് തല്ല് പിടിച്ച് മടുത്തു….”
“അയ്യടാ… ആ വെള്ളം അങ്ങട് വാങ്ങി വെച്ചേക്ക് ട്ടോ നന്ദു മോളെ….”
“ഉവ്വ….മരുമോൾ വരുമ്പോളും ഇൗ സ്നേഹം ഒക്കെ കാണണം ട്ടോ….”
“കഴിച്ചിട്ട് എണീറ്റു പോ പെണ്ണെ….”
അമ്മ അടുക്കളയിലേക്ക് പോകുന്നത് നോക്കി ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ ഏട്ടന്റെ മുഖമായിരുന്നു…
എന്നാലും എന്തോ ഉണ്ട്…..അവള് മനസ്സിൽ പറഞ്ഞു.
* * * * * * * * * * *
അന്ന് നേരത്തെ നന്ദൻ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ രാമേട്ടൻ അത്ഭുതപ്പെട്ടു.
“എന്ത് പറ്റി കുഞ്ഞേ….? ആദ്യായിട്ട് ആണല്ലോ നേരത്തെ വരണത്…”?
“ഒന്നുല്യ ….രാമെട്ടാ….ഒരു ചെറിയ തല വേദന…കടുപ്പത്തിൽ ഒരു ചായ എടുകൂ”
അവൻ റൂമിൽ ചെന്ന് യൂണിഫോം പോലും മാറാതെ ബെഡിലേക്ക് ചാഞ്ഞു .
രാമേട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് അവൻ എണീറ്റത്.
“എത്ര നേരമായി കുഞ്ഞേ…കിടക്കുന്നു.ചായ തണുക്കുന്നു…”
അവൻ എണീറ്റു ചായ കുടിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് വീണ്ടും ആ മുഖങ്ങൾ ഓടിയെത്തി..
ആശ്രയമറ്റ ,മകൾ നഷ്ടപെട്ട ഒരമ്മയുടെ, ജീവച്ഛവമായി കിടക്കുന്ന അച്ഛന്റെ,വിടരും മുൻപേ കൊഴിഞ്ഞു പോയ….ഒരിക്കലും കാണാത്ത ആ കുഞ്ഞു പെങ്ങളുടെ….,അനിയന്റെ….
അമ്മയും, നന്ദു മോളും ഒന്നും അറിയണ്ട…ഒന്നും…. ഇതറിഞ്ഞാൽ ഒരുപക്ഷേ…സഹിക്കാൻ കഴിഞ്ഞെന്നു വരില്യ…
നാളെ പോകണം ഒന്ന് കൂടി അവിടേക്ക്..അച്ഛനെ….ഒന്ന് കൂടി കാണണം….അച്ഛനോട് പറയണം….താൻ …..താനാണ് അച്ഛന്റെ ദേവനെന്ന്…
അച്ഛനോട് ഇത്രയും നാൾ മനസ്സിൽ തോന്നിയ ദേഷ്യവും, പകയുമെല്ലാം അപ്പൊൾ അവനിൽ നിന്ന് എങ്ങോ മാഞ്ഞു പോയിരുന്നു .
അന്ന് ലീവ് എടുത്തു ദേവാനന്ദ് പോയതും അച്ഛന്റെ അടുത്തേക്കാണ്..
അപ്രതീക്ഷിതമായി വീണ്ടും അവനെ കണ്ടപ്പോൾ അവർ പരിഭ്രമിച്ചു.
“സർ….സർ ഇവിടെ….? കയറി ഇരിക്ക്…മോനെ കൊണ്ട് ഞാൻ സ്റ്റേഷനിലേക്ക് വരുമായിരുന്നു….”
“ആ അമ്മയുടെ പരിഭ്രാന്തി കണ്ടപ്പോൾ അവന് സീതമ്മയെ ഓർമ്മ വന്നു..”
“അച്ഛനെ തെറ്റ് പറയാൻ പറ്റില്ല.ഇൗ പ്രായത്തിലും എന്തൊരു ഐശ്വര്യം ആണിവർക്ക്.”
“സർ…എന്താണ് …ആലോചിക്കുന്നത്….ന്റെ മോളുടെ…..”അവർ ഒന്നു നിറുത്തി. ആ മിഴികൾ നിറഞ്ഞു.
“ഞാൻ…ഞാനിപ്പോ വന്നത്…..ഒഫീഷ്യൽ കാര്യത്തിനായി അല്ല..എനിക്ക് എനിക്ക് ഒന്ന് കൂടി അദ്ദേഹത്തെ കാണണം…”
അവർ അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ കണ്ടൂ പേടിച്ചരണ്ട കണ്ണുകളുമായി നിൽക്കുന്ന പ്രേമിനെ.ദേവൻ പ്രമിനെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ …ദേവനെ കണ്ടപ്പോൾ പ്രേം ഭയന്ന് വിറച്ചു.അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി നിന്നു.ദേവൻ ഇന്നും ശ്രദ്ധിച്ചു അത്.
അന്ന് വന്നപ്പോൾ പ്രമിന്റെ കണ്ണുകളിൽ കണ്ടിരുന്നു ഇൗ ഭയം. ഇന്നുമതെ …അവൻ ആരെയോ ഭയപ്പെടുന്നത് പോലെ..തന്നെ കാണുമ്പോൾ മാത്രമാണോ ഇത്…ദേവൻ അവനെ ശ്രദ്ധിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു.
ദൈന്യത നിറഞ്ഞ അച്ഛന്റെ നോട്ടം ദേവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.
അവൻ അയാളുടെ അടുത്തു ഇരുന്നു.
“എന്നെ …എന്നെ അറിയുവോ….”?
അറിയാമെന്ന് അയാൽ കണ്ണുകൾ അനക്കി..
“ജാനകി …..അവള് ….പറഞ്ഞിരുന്നു…എന്റെ….മോളുടെ….മരണം….അന്വേഷിക്കാൻ വന്ന …..”
അത് പറയുമ്പോൾ അയാളുടെ തൊണ്ടയിടറി.
“ഇന്ന്….ഞാൻ വന്നത് അതിനല്ല..ഒന്ന് കൂടി ഓർത്തു നോക്ക് …ചിലപ്പോൾ ഇൗ മുഖം ഓർമ്മയിൽ വന്നേക്കാം…വർഷങ്ങൾ പുറകോട്ട് പോയാൽ…”
അവൻ ഒന്ന് നിറുത്തി.
അത് പറഞ്ഞപ്പോൾ ജാനകി അവനെ സൂക്ഷിച്ചു നോക്കുകയായിരുന്നു.
“ഓർമ്മ വരുന്നില്ല അല്ലേ…?”
അയാൽ ഇല്ലെന്ന് തലയാട്ടി..
“ഞാൻ….ഞാൻ ദേവാനന്ദ് വേണുഗോപാൽ…അച്ഛന്റെ ദേവൻ…”
ആ പേര് കേട്ടതും അയാൽ ഒന്ന് ഞെട്ടി വിറച്ചു..
“സീത …..”
“അപ്പൊൾ അമ്മയെ ഓർമ്മയുണ്ട്..”അവനൊന്നു ചിരിച്ചു.
സീത എന്ന പേര് കേട്ടതും ജാനകിയിൽ ഒരു ഞെട്ടലുണ്ടായി.
ഇത്…..ഈശ്വരാ…ദേവൻ മോൻ…..
“നന്ദു മോൾ….”
അയാൽ വീണ്ടും തന്റെ ചുണ്ടുകളനക്കി.
സുഖമായിരിക്കുന്നു.കോളജിൽ പഠിക്കുന്നു.
അയാൽ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുൻപിൽ ആ കൈകൾ കൂപ്പി.
ദേവൻ ആ കൈകൾ ചേർത്ത് പിടിച്ചു.നിറഞ്ഞൊഴുകിയ ആ കണ്ണുകൾ തുടച്ചു.
“അച്ഛാ…..”
ആ ഒരു വിളി മതിയായിരുന്നു അയാൾക്ക്..അയാൽ നെഞ്ച് തകർന്നു കരയുന്നത് കണ്ടൂ ജാനകിയുടെ മിഴികളും നിറഞ്ഞൊഴുകി…
പ്രേമിന് കണ്ണുകളിൽ നിറഞ്ഞിരുന്ന ഭയം ഒരു നിമിഷം ഇല്ലാതായി..
അവൻ പ്രേമിന് നോക്കി.
“ഇവനെന്ത് പറ്റി….?ഇങ്ങനെയാണോ ഇവൻ …അതോ…”?
അതിനു മറുപടി പറഞ്ഞത് ജനകിയാണ്
“അത് …മോളുടെ മരണം മോന് വലിയ ഷോക് ആയിരുന്നു..ഇവർ എല്ലാത്തിനും ഒരുമിച്ചായിരുന്നു..ഇന്നെ വരെ പിരിഞ്ഞിട്ടില്ല രണ്ടാളും…”
“മോളുടെ മരണ ശേഷം ….എല്ലാത്തിനോടും ഭയമാണ് അവന്…..ഞങ്ങളോട് പോലും മിണ്ടാൻ പോലും ചിലപ്പോൾ കൂട്ടാക്കില്ല..”
“ഞാൻ ….ഞാനിവനെ കൊണ്ട് പോവട്ടെ…രണ്ടു ദിവസം കഴിയുമ്പോ കൊണ്ട് വന്നാക്കാം.ഒരു ചെയിഞ്ച് ഇപ്പൊ ഇവന് ആവശ്യമാണ്”
അത് കേട്ടതും നിശേധാർത്തത്തിൽ തലയാട്ടി കൊണ്ട് അവൻ ഓടി മറഞ്ഞു.
ഏറെ നേരം അവിടെ ഇരുന്നിട്ടാണ് അവൻ അവിടെ നിന്നും മടങ്ങിയത്.
അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ കുറിച്ചിരുന്നു. വന്ദനയുടെ മരണത്തെക്കുറിച്ച് പ്രേമിന് അറിവുണ്ട്…
* * * * * * * * * * * *
അന്നും പതിവ് പോലെ നന്ദന കോളേജിൽ എത്തിയപ്പോൾ നേരെ പോയത് കാന്റീനിലെ ക്ക് ആണ്.അവിടെ നീന കാത്തു നിന്നിരുന്നു.
അവർ ചെന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് നീന അത് കണ്ടത്.
“ഡാ….നന്ദു….നീ അത് കണ്ടോ….”?
“എന്ത്…?”
“ദാ…അവിടെ ഇരിക്കുന്നത് ആരെന്ന്….?നിന്റെ സ്വീറ്റ് ഹേർട്..”.
“ആര്…..ജിതെട്ടനോ…?”
“അവള് നോക്കിയപ്പോൾ കണ്ടു.ക്യാന്റീനിൽ ആളൊഴിഞ്ഞ അ ടേബിളിൽ ഇരിക്കുന്ന വിശ്വ ജിതിനെ..
“ഞാൻ….ഞാനിപ്പോ വരാം നീന…”
“വേണ്ട നന്ദു….നീ വെറുതെ പോവണ്ട…
ജിത്തേട്ടൻ നിന്നെ മൈൻഡ് പോലും ചെയ്യില്ല.”
പക്ഷേ….അവള് അത് കേൾക്കാതെ
ജിത്തിന്റെ അടുത്തേക്ക് ചെന്നു അവനഭിമുഖമായി ഇരുന്നു.
“ജിത്തേട്ടാ…..”
വിശ്വ ജിത്ത് മുഖമുയർത്തി നോക്കിയപ്പോൾ കണ്ടൂ നന്ദനയെ.
“എന്താ നന്ദന….”? അവന്റെ ഗൗരവം നിറഞ്ഞ സ്വരം അവളിൽ നേരിയ നെഞ്ചിടിപ്പ് കൂട്ടി.
“അത്….എനിക്ക് ….”
“നന്ദന…നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം..”പ്ളീസ് സ്റ്റോപ്പ് ഇറ്റ്.”..
“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്…നീ കാണുന്ന പോലെ നിന്നെ കാണാൻ എനിക്ക് കഴിയില്ല…”
“എന്താ ….എന്താ കാരണം എന്ന് പറയൂ ജിതെട്ടാ…ഇൗ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ….എന്തായാലും എനിക്ക് അറിഞ്ഞേ പറ്റൂ”
“നന്ദന … ഇൗ ടോപിക് ഇവിടെ വെച്ച് സ്റ്റോപ് ചെയ്യണം കേട്ടല്ലോ.ഇനി…ഇനി ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടാവരുത്.”
അവൻ അവിടെ നിന്നും എഴുന്നേറ്റു.
നന്ദനയും അവനൊപ്പം ചാടി എഴുന്നേറ്റു.എന്നിട്ട് അവന്റെ കൈകളിൽ പിടിച്ചു.
“എനിക്ക് അറിയണം….എന്തിനാണ്…എന്നെ അവോയിഡ് ചെയ്യുന്നത് എന്ന് എനിക്ക് അറിയണം.”
ആ നിമിഷം ആരും പ്രതീക്ഷിക്കാത്ത ഒന്നാണ് അവിടെ നടന്നത്.
നന്ദനയുടെ കൈ വിടുവിച്ചു അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു..എന്നിട്ട് അവിടെ നിന്നും ഇറങ്ങി നടന്നു..
“ജിതേട്ടാ” എന്നുള്ള നീനയുടെ വിളിയിൽ അവൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടൂ
താഴേയ്ക്ക് വീഴുന്ന നന്ദനയെ..അവൻ ഓടിയെത്തിയപ്പോഴേക്കും അവളുടെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു.
(തുടരും)

by