19/04/2026

നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….

സാരംഗീ” അഭിഷേക്, നീട്ടി വിളിച്ചു. പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു. അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു