Month March 2026

ഇതെന്താടോ.. ഇങ്ങനെ വിറച്ചിരുന്നാൽ മതിയോ? സമയം കുറെ ആയല്ലോ.

നഗരത്തിലെ തിരക്കേറിയ ആ ലോഡ്ജ് മുറിയിൽ പഴയൊരു ഫാനിന്റെ കരകരാ ശബ്ദം മാത്രം കേൾക്കാം. പുറത്തെ ട്രാഫിക് ബ്ലോക്കിൽ നിന്നുള്ള ഹോൺ മുഴക്കങ്ങൾ ജനൽ പാളികൾക്കിടയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. കതകടച്ചു കുറ്റിയിട്ട് സമയം കുറെ കഴിഞ്ഞിട്ടും കട്ടിലിന്റെ ഒരു മൂലയിൽ മിണ്ടാതെ ഇരിക്കുന്ന വിനയനെ കണ്ട് അഞ്ജലിക്ക് അത്ഭുതം തോന്നി. മടിച്ചു മടിച്ചു നിൽക്കുന്ന വിനയന്റെ…

ശലഭങ്ങളുടെ കൂട്ടുകാരി.

പ്രണവ് നല്ലൊരു പാട്ടുകാരനായിരുന്നു. പക്ഷേ അവന്റെ ക്രേസ് മുഴുവൻ പഠിപ്പിനോടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ പാട്ടിനും അർഹമായ പ്രാധാന്യം അവൻ കൊടുത്തിരുന്നു. എടാ… കേച്ചേരി കാവിൽ അടുത്ത മാസം രണ്ടാം തീയതി പൂരമാണ്.. ഗാനമേളക്ക് നിന്നെ വിളിച്ചിട്ടുണ്ട്… അഖിൽ പറയും. അതല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും അവന്റെ ഫോൺവിളി: എടാ..…

നിരഞ്ജൻ

നിരഞ്ജൻ. അച്ഛാ എനിക്കവനെ വേണം… മാറിൽ കിടന്ന് കരയുന്ന മോളെ അയാൾ ദയാവായ്പോടെ നോക്കി. ശേഷം ഭാര്യയെയും നോക്കി. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയായിരുന്നു. ആയു൪വ്വേദഡോക്ടറാണ് മധുപാൽ. ഭാര്യക്ക് ട്രഷറിയിലാണ് ജോലി. അവർക്ക് ഒരേയൊരു മകളാണ് നന്ദ. പഠിത്തം കഴിഞ്ഞ് ജോലിയായിട്ടുമതി വിവാഹം എന്ന് വാശിപിടിച്ചു നിൽക്കുകയായിരുന്നു മകൾ. യാദൃച്ഛികമായാണ് ഒരു ഫംഗ്ഷനിൽവെച്ച് നിരഞ്ജനെ അവൾ കാണുന്നത്.…

പതിനാലാം രാവ്

പതിനാലാം രാവ്. സുമലതയും ഭ൪ത്താവ് ഗൌരീന്ദ്രനും നടന്നുപോകുന്നത് കണ്ടാണ് അയൽക്കൂട്ടം പുതിയൊരു ഗോസിപ്പ് കിട്ടിയ സന്തോഷത്തോടെ ശബ്ദം താഴ്ത്തി സംസാരം തുടങ്ങിയത്. അവരെന്താ ഇത്ര സന്തോഷത്തിൽ..? വസുമതിയമ്മയുടെ മുറ്റത്ത് വിട൪ന്നുനിന്ന നന്ത്യാ൪വട്ടത്തിൽനിന്നും ഒരു പൂവട൪ത്തി വാസനിച്ചുനോക്കിക്കൊണ്ട് രാജിയാണ് തുടക്കമിട്ടത്. നീയാ പൂവൊന്നും നുള്ളിക്കളയാതെ… വസുമതിയമ്മ ശാസിച്ചു. അവ൪ക്ക് തന്റെ ചെടികൾ കുഞ്ഞുങ്ങളെപ്പോലെയാണ്. ഓ.. പിന്നെ.. നിങ്ങളുടെ…

കടമ….

കടമ…. “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച്‌ ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും, തുണിയലക്കലും, വീട്ടുപണിയുമൊക്കെ ചെയ്യേണ്ടി വരും.. കെട്ട്യോള് ഉദ്യോഗസ്ഥയും കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. ” അകന്നൊരു ബന്ധുവിന്റെ…

ചെന്നു കയറിയവൾ….

ചെന്നു കയറിയവൾ…. മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്‌ദിക്കുന്നത്.. “ആരാ ഹേമേ ?” അച്ഛൻ ചോദിച്ചു.. “ജിത്തുവാ അച്ഛാ.. ” അതും പറഞ്ഞ് ഫോണെടുത്തു ഞാൻ റൂമിൽ നിന്നും ആശുപത്രി വരാന്തയിലേക്കിറങ്ങി.. റൂമിന് വെളിയിലിട്ടിരുന്ന ചെയറിൽ ഇരുന്നു… (ഞാൻ ഹേമ, ഭർത്താവ് ജിത്തുവെന്ന ശ്രീജിത്ത്‌ പ്രവാസിയാണ്..…

തിരിച്ചറിവ്…..

തിരിച്ചറിവ്….. “വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ. പക്ഷെ കല്യാണത്തിന് ഇനിയും എട്ടുമാസം ബാക്കി നിൽപ്പുണ്ട്. അതിനു മുൻപ് വിമലിന്റെ അളിയന്റെ വീട്ടിലെ കല്യാണത്തിന് ലക്ഷ്മിയെ നിങ്ങൾ കൊണ്ടുപോകുന്നതിനോടും, മൂന്നാലുദിവസം അവളവിടെ വന്നു താമസിക്കുന്നതിനോടുമൊന്നും എനിക്ക് യോചിപ്പില്ല… യോചിപ്പില്ല എന്നല്ല അതു ശെരിയാകില്ല.…

പൊറുക്കാനാകാത്ത പിഴകൾ…

പൊറുക്കാനാകാത്ത പിഴകൾ… ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും… ചോദിച്ചപ്പോൾ “നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. ” എന്നും പറഞ്ഞു കൊണ്ടമ്മ അടുക്കളയിലേക്കു പോയി. ആറു വയസ്സുകാരൻ അപ്പു, എന്റെ മോൻ അച്ഛനൊപ്പം…

അമ്മയ്ക്കായ്…

അമ്മയ്ക്കായ്… “നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ?…

ഇതാവണം അമ്മ….

ഇതാവണം അമ്മ…. “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ തള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ…